ഗാന്ധിനഗര്‍: സംവരണം ആവശ്യപ്പെട്ട് പട്ടീദാരി അനാമത് ആന്ദോളന് സമിതി നടത്തുന്ന പ്രക്ഷോഭത്തെത്തുടര്‍ന്നുണ്ടായ സംഘര്‍ഷം അയയുന്നു. എങ്കിലും കര്‍ഫ്യൂ പിന്‍വലിച്ചിട്ടില്ല. സംഘര്‍ഷത്തിലും തുടര്‍ന്നുണ്ടായ വെടിവയ്പ്പിലും മരിച്ചവരുടെ എണ്ണം എട്ടായിട്ടുണ്ട്.
സംഘര്‍ഷം പടരുന്നതു തടയാന്‍ കൂടുതല്‍ സ്ഥലങ്ങളില്‍ സൈന്യത്തെ വിന്യസിച്ചു. സൂററ്റ്, രാജകോട്ട്, മെഹ്സാന മേഖലകളിലാണ് സംഘര്‍ഷം രൂക്ഷമായത്. ഇവിടങ്ങളിലാണ് കൂടുതല്‍ സൈനികരെ വിന്യസിച്ചിരിക്കുന്നത്. സ്കൂളുകളും കോളേജുകളും അടഞ്ഞുകിടക്കുകയാണ്.
അതിനിടെ സമരക്കാര്‍ക്കെതിരെ പോലീസ് അതിക്രമം നടത്തിയെന്ന പരാതി പരിശോധിക്കാന്‍ ഗുജറാത്ത് ഹൈക്കോടതി ഉത്തരവിട്ടു. 25 കാറുകള്‍ പോലീസ് തകര്‍ത്തെന്നും സമരക്കാരെ മര്‍ദ്ദിച്ചെന്നുമാണ് ആരോപണം. ഇക്കാര്യം അന്വേഷിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്കാന് ഹൈക്കോടതി ഉത്തരവിട്ടിരിക്കുകയാണ്. പോലീസ് തന്റെ കാര്‍ തകര്‍ത്തെന്ന് ആരോപിച്ച് ഗുജറാത്തില്‍ സ്ഥിര താമസമാക്കിയ രവീന്ദ്രന് നായരാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: