ജോഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ നിന്നും വ്യാജ ഭാരതീയ ജനന സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തി. കിംങ് വില്ല്യംസ് ടൗണില്‍ നടത്തിയ തെരച്ചിലിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടെത്തിയത്. ഭാരത വംശജനെന്ന് സംശയിക്കുന്ന ഒരാള്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായിട്ടുണ്ട്. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.
വിദേശ രാജ്യങ്ങളില്‍ നിന്നും കുടിയേറിപ്പാര്ത്തവര് പൗരത്വം ലഭിക്കുന്നതിനായി പ്രദേശവാസികളെ വിവാഹം കഴിക്കുന്നത് പതിവാണ്. അതിന് ഹാജരാക്കുന്നതിനായി നിര്‍മ്മിച്ച വ്യാജ രേഖകളാണിതെന്നും കണ്ടെത്തിയിട്ടുണ്ട്. ഭാരതത്തിലെ കൂടാതെ, മറ്റു വിദേശരാജ്യങ്ങളിലെ സര്‍ട്ടിഫിക്കറ്റുകളും, പോലീസ് ക്ലിയറന്‍സുകളും ഇവിടെ നിന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ രേഖകള്‍ നിര്‍മിച്ചു നല്കുന്ന റാക്കറ്റാണോ ഇതിനു പിന്നിലെന്നും പോലീസ് അന്വേഷണം നടത്തിവരികയാണ്.
ഇത്തരം വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ദക്ഷിണാഫ്രിക്കന്‍ ആഭ്യന്തരമന്ത്രി മലുസി ഗിഗാബ പറഞ്ഞു. അടുത്തിടെയായി പൗരത്വം നേടിയെടുക്കുന്നതിനായി പ്രദേശവാസികളെ വിവാഹം ചെയ്യുന്ന വിദേശീയരുടെയെണ്ണം വര്‍ധിച്ചുവരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: