ന്യൂദല്‍ഹി: റെയില്‍വേയെ അപകടമുക്തമാക്കാന്‍ ലക്ഷ്യമിട്ടുളള സീറോ ആക്സിഡന്റ് മിഷന് ഉടന്‍ പ്രാവര്‍ത്തികമാക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു. ദല്‍ഹിയില്‍ അന്താരാഷ്ട്ര റെയില്‍വേ കണ്വെന്ഷന് സമാപനച്ചടങ്ങില്‍ സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. മാനുഷീക പിഴവുകള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ക്ക് പോലും വിരാമമിടാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആശയവിനിമയ, നിയന്ത്രണ സംവിധാനങ്ങള്‍ നവീകരിക്കുന്നതിലൂടെ റെയില്‍വേയുടെ സുരക്ഷിതമായ പ്രവര്‍ത്തനത്തിനായിരിക്കും വഴിയൊരുക്കുക. മുതല്‍മുടക്കിന് അനുസരിച്ച് ഗുണം ലഭിക്കുന്ന അത്യാധുനിക സാങ്കേതിക വിദ്യയും കൃത്യമായി പരിശീലിപ്പിക്കുന്ന മനുഷീക ശേഷിയും ശരിയായി വിനിയോഗിക്കുന്നതിലൂടെ ഇത് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നമ്മുടെ സംവിധാനങ്ങള്‍ ആഗോള നിലവാരത്തിലുള്ളവയുമായി താരതമ്യം ചെയ്യേണ്ടതുണ്ട്. റെയില്‍വേയുടെ കാര്യത്തില്‍ ഏറ്റവും പുതിയ സാങ്കേതിക വിദ്യകള്‍ കൈവശമുള്ള കൊറിയ, ജര്‍മനി, ഫ്രാന്‍സ്, ജപ്പാന് തുടങ്ങിയ രാജ്യങ്ങളിലെ പ്രതിനിധികളോട് ഇന്ത്യയില്‍ നിര്‍മാണകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ മന്ത്രി അഭ്യര്‍ഥിച്ചു. കയറ്റുമതി ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇവിടെ സാദ്ധ്യമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: