വാഷിങ്ടണ്‍: ഇസ്ലാമിക് ഭീകര സംഘടനയിലെ കമ്പ്യൂട്ടര്‍ വിദഗ്ധനും കുപ്രസിദ്ധ ഹാക്കറുമായ ജുനൈദ് ഹുസൈന് (21) സിറിയയില്‍ യു.എസ് സഖ്യസേനയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. യൂറോപ്യന്‍ വെബ്സൈറ്റുകളും യുഎസ് സെന്‍ട്രല്‍ കമാന്ഡറുടെതുള്പ്പെടെ നിരവധി യുട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതിലൂടെയാണ് ജുനൈദ് ഹുസൈന് നോട്ടപ്പുള്ളിയായത്. ഇയാളുടെ മരണം പെന്റഗണും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും പ്രധാന കണ്ണിയായി ഇയാള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ബ്രിട്ടീഷ് വംശജനായ ജുനൈദ് 2013ലാണ് സിറിയയിലെത്തി ഭീകര സംഘടനയില്‍ അംഗമായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഒരു ഉദ്യോഗസ്ഥന്റെ ഇമെയില്‍ ഹാക്ക് ചെയ്തതിന് ജയില്‍ശിക്ഷ ലഭിച്ചിട്ടുള്ള ജുനൈദ് മോചിതനായ ശേഷം ബ്രിട്ടന് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: