വാഷിങ്ടണ്‍: ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ മുഖ്യ കമ്പ്യൂട്ടര്‍ വിദഗ്ധനും ഹാക്കറുമായ ജുനൈദ് ഹുസൈന് (21) യുഎസ് വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയയില്‍ യുഎസ് നടത്തിയ ആക്രമണങ്ങള്‍ക്കിടെയാണ് സംഭവം.
ബ്രിട്ടീഷ് വംശജനായ ജുനൈദ് ഹുസൈന് നിരവധി യുറോപ്യന്‍ രാജ്യങ്ങളുടെ വെബ് സൈറ്റുകള്‍ ഐഎസിനു വേണ്ടി ഹാക്ക് ചെയ്തിട്ടുണ്ട്. കൂടാതെ യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് ഐഎസ് ഭീകരരെ നിയോഗിച്ചിരുന്നവരില്‍ പ്രധാനിയുമാണ്. യുഎസിന്റെ സെന്‍ട്രല്‍ കമാന്‍ഡിന്റെ യു ട്യൂബ്, ട്വിറ്റര്‍ അക്കൗണ്ടുകള്‍ ഉള്‍പ്പടെയുള്ള നിരവധി സൈറ്റുകള്‍ ഇയാള്‍ ഹാക്ക് ചെയ്തിട്ടുണ്ട്.
ജുനൈദ് ഹുസൈന്റെ മരണം പെന്റഗണ്‍ സ്ഥിരീകരിച്ചു. ബ്രിട്ടനിലെ ബെര്‍മിങാം സ്വദേശിയായ ജുനൈദ് 2013ലാണ് ഐഎസില്‍ ചേരാന്‍ സിറിയയിലേക്ക് പോയത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ടോണി ബ്ലെയറുടെ ഒരു ഉദ്യോഗസ്ഥന്റെ ഇമെയില്‍ ഹാക്ക് ചെയ്തതിന് ജയില്‍വാസം അനുഭവിച്ചിരുന്ന ജുനൈദ് മോചിതനായ ശേഷം ബ്രിട്ടന് വിടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: