ഇസ്ലാമാബാദ്: ഇസ്ലാമിക് സ്റ്റേറ്റ് ഭീകര സംഘത്തെ പാക്കിസ്ഥാന് നിരോധിച്ചു. ഐക്യരാഷ്ട്രസഭ ഐഎസ് ഭീകര സംഘടനക്ക് നിരോധനം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ശുപാര്‍ശയെത്തുടര്‍ന്നാണ് നടപടിയെന്ന് പാക് വൃത്തങ്ങള്‍ പറഞ്ഞു. പാക്കിസ്ഥാന്റെ പലഭാഗങ്ങളിലും ഐഎസ് ഭീകരരുടെ സാന്നിധ്യമുണ്ട്. എന്നാല്‍ ഇക്കാര്യം പാക്കിസ്ഥാന് നിഷേധിക്കുകയായിരുന്നു.
പാക്-അഫ്ഗാന് അതിര്‍ത്തിയില്‍ ഐഎസ് ഭീകരര്‍ കാലുറപ്പിക്കുന്നതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. താലിബാനും അല്‍ക്വയ്ദയുടെ ശക്തികുറഞ്ഞ മേഖലകളിലാണ് ഇവര്‍ ഇപ്പോള്‍ ലക്ഷ്യമിടുന്നത്. ഏതാനും മുതിര്‍ന്ന താലിബാന് നേതാക്കള്‍ അടുത്തിടെ ഐഎസില്‍ ചേര്‍ന്നിരുന്നു. മുല്ല ഒമറിന്റെ മരണ ശേഷം ഐഎസ് അഫ്ഗാനിസ്ഥാനില്‍ ശക്തിപ്രാപിക്കുക യാണെന്ന് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: