ഇസ്ലാമാബാദ്: പാക്കിസ്ഥാന് വന്‍തോതില്‍ ആണവായുധം നിര്‍മ്മിക്കുന്നതായി റിപ്പോര്‍ട്ട്. അമേരിക്കയിലെ മുതിര്‍ന്ന പ്രതിരോധ വിദഗ്ധര്‍ പറയുന്നത് 350ലധികം ന്യൂക്ലിയര്‍ ബോംബുകള്‍ പാക്കിസ്ഥാനുണ്ടെന്നാണ്.
ഭാരതത്തിന്റെ വളര്‍ച്ചയില്‍ ആശങ്കാകുലരായാണ് പാക്കിസ്ഥാന് കൂടുതല്‍ ആണവായുധം നിര്‍മ്മിക്കുന്നതെന്നാണ് കരുതപ്പെടുന്നത്. അടുത്ത കാലത്തായി ഭാരതം സ്വന്തമാക്കിയ നേട്ടങ്ങളില്‍ അസ്വസ്ഥരാണ് പാക്കിസ്ഥാന്. യുഎസ് വിദഗ്ധരുടെ വിലയിരുത്തല്‍ വരുന്ന പത്തുവര്‍ഷത്തിനുള്ളില്‍ ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരം സ്വന്തമാക്കാനാണ് പാക്കിസ്ഥാന് പദ്ധതിയിടുന്നതെന്നാണ്. ഒരു രാജ്യാന്തര മാധ്യമമാണ് ഈ സൂചനകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ ഓരോ വര്‍ഷം ഇരുപതോളം ആണവായുധങ്ങളാണ് പാക്കിസ്ഥാന് തങ്ങളുടെ ശേഖരത്തിലേക്ക് മുതല്‍ കൂട്ടുന്നത്. ഇത്തരത്തിലുള്ള ആയുധ നിര്‍മ്മാണം പാക്കിസ്ഥാനെ അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ തന്നെ 350 ഓളം ആണവായുധങ്ങളുടെ ഉടമസ്ഥരാക്കും. ഇതോടെ യുഎസ്, റഷ്യ എന്നിവയെ മാറ്റി നിര്‍ത്തിയാല്‍ ഏറ്റവുമധികം ആണവായുധമുള്ള രാജ്യമായി പാക്കിസ്ഥാന് മാറുമെന്നാണ് വിലയിരുത്തല്‍.
പാക്കിസ്ഥാന് ഭാരതത്തോടുള്ള കുടിപ്പകയാണ് ആണവായുധ ശേഖരം വര്‍ധിപ്പിക്കാനുള്ള തീരുമാനത്തിനു പിന്നിലെന്ന് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. നിലവില്‍ ഭാരതത്തിന് 100 ആണവായുധങ്ങളും പാക്കിസ്ഥാന് 120 ഓളം ആയുധങ്ങളുമാണ് ഉള്ളത്. പാക്കിസ്ഥാന്റെ പക്കല്‍നിന്നും ആണവായുധങ്ങള്‍ ഭീകരരുടെ കൈയ്യില്‍ ചെന്നുപെടാന്‍ സാധ്യത കൂടുതലാണെന്നും വിലയിരുത്തപ്പെടുന്നു.
അതേസമയം വന്‍തോതില്‍ ആണാവയുധങ്ങള്‍ ഉണ്ടാക്കുന്നതായുള്ള വാര്‍ത്തകള്‍ പാക്കിസ്ഥാന് തള്ളിക്കളഞ്ഞു. ഇത് തികച്ചും അടിസ്ഥാനരഹിതമാണെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: