കൊച്ചി: സംസ്ഥാനത്ത് പുതുക്കിയ റേഷന്‍കാര്‍ഡ് വിതരണം ഏറെ വൈകാന്‍ സാധ്യത. റേഷന്‍കാര്‍ഡ് പുതുക്കാന്‍ നടത്തിയ വിവരശേഖരണത്തില്‍ വ്യാപക ക്രമക്കേട് സംഭവിച്ചതിനെത്തുടര്‍ന്ന് പുതിയ റേഷന്‍കാര്‍ഡ് അച്ചടി അവതാളത്തിലായിരിക്കുകയാണ്.
സംസ്ഥാനത്ത് ആകെ 82,60,20 കാര്‍ഡ് ഉടമകളാണുള്ളത്. ഇതില്‍ പകുതിയോളം കാര്‍ഡുകളില്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയതില്‍ പിഴവ് സംഭവിച്ചിട്ടുണ്ട്. സി-ഡിറ്റ്, അക്ഷയ, താലൂക്ക് സപ്ലൈ ഓഫീസ് വഴിയാണ് ഓണ്‍ലൈനായി വിവരശേഖരണം നടത്തിയത്. റേഷന്‍കാര്‍ഡിന്റെ അച്ചടി ഈ മാസം 31 നകം പൂര്‍ത്തിയാകുമെന്നാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കാര്‍ഡ് പുതുക്കാന്‍ നടത്തിയ ഡാറ്റ എന്‍ട്രി ജോലിയില്‍ വ്യാപക തെറ്റ് കാരണം അച്ചടി സമയത്ത് തുടങ്ങാന്‍ കഴിഞ്ഞില്ല.
ഗൃഹനാഥയുടെ പേരില്‍ തയ്യാറാക്കുന്ന പുതിയ റേഷന്‍കാര്‍ഡില്‍ പേരുകള്‍, ആധാര്‍ നമ്പര്‍, അക്കൗണ്ട് നമ്പര്‍ തുടങ്ങി മിക്കതും തെറ്റാണ്. ഇത് തിരുത്താന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. തെറ്റ്തിരുത്തി പുതിയ റേഷന്‍കാര്‍ഡിനായി ഇനിയും ഏറെ കാത്തിരിക്കേണ്ട അവസ്ഥയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: