രാമപുരത്ത് വാരിയര്‍ രചിച്ച കുചേല വൃത്തം വഞ്ചിപ്പാട്ട് അതിപ്രസിദ്ധമാണ്. ഏതാണ്ട് കുചേലന്റെ അവസ്ഥയാണ് വാരിയരാശാനും ഉണ്ടായിരുന്നത്. തന്റെ പരിതാവസ്ഥയ്ക്ക് ഒരു ശതമാനത്തിനായി മഹാരാജാവിനെ കാണുവാന്‍ നിശ്ചയിച്ചു. മീനച്ചില്‍ താലൂക്കിലുള്പ്പെട്ടെ അദ്ദേഹം വൈക്കത്ത് മഹാരാജാവ് ദര്‍ശനത്തിന് എഴുന്നള്ളുന്നതായി അറിവുകിട്ടി. സമയമുണ്ടാക്കി അന്ന് രാജാവിനെ മുഖം കാണിച്ച് താനുണ്ടാക്കി ശ്ലോകം കാഴ്ചയും വച്ചു.
മഹാരാജാവ് തിരിച്ച് തിരുവനന്തപുരത്തേയ്ക്ക് പോകവെ കൂടെ പോരുവാന്‍ വാരിയരോടും പറഞ്ഞു. വഞ്ചിയിലായിരുന്നു യാത്ര. യാത്രയ്ക്കിടെ വാരിയരോട് ഒരു വഞ്ചിപ്പാട്ട് രചിക്കാന്‍ പറഞ്ഞു.
ഭാഗവതം ദശമസ്കന്ധത്തിലെ 80-81 അദ്ധ്യായത്തില്‍ വിവരിച്ചിരിക്കുന്ന 86 ശ്ലോകം ഉള്ള സുദാമ ചരിതം ആയിരുന്നു രചനയിലെ പ്രതിപാദ്യം.
ഭൂമിയില്‍ ഭോഗാസക്തി വെടിഞ്ഞവനായ, ഭഗവാന്റെ സതീര്‍ത്ഥ്യനായ സുദാമാവ് ഭാര്യയുടെ അഭ്യര്‍ത്ഥനപ്രകാരം ഒരുപിടി അവില്, അതുതന്നെ യാചിച്ചു ശേഖരിച്ചത്, അതുമായി ദ്വാരകയിലെത്തുന്നു. വേണ്ടവിധത്തില്‍ സ്വീകരിച്ച കൃഷ്ണന് കുചേലന് എന്ന ഭൂസുരന്റെ കഷ്ടപ്പാടുകള്‍ തീര്‍ത്ത് അനുഗ്രഹിക്കുകയായിരുന്നു.
1703-1763 കാലഘട്ടത്തിലായിരുന്നു രാമപുരത്ത് വാരിയര്‍ ജീവിച്ചിരുന്നത്. യാത്രയ്ക്കിടയില്‍ ചമച്ച വഞ്ചിപ്പാട്ടില്‍ തന്റെ സങ്കടകരമായ അവസ്ഥ കൂടി ചേര്‍ന്നിരുന്നു. അതെല്ലാം അറിഞ്ഞ ആ ഭൂപതി കുചേലസമാനനായ വാരിയുടെ കുടുംബത്തെ രക്ഷിച്ചുവെന്നാണ് പറയപ്പെടുന്നത്. ആ കവിയുടെ കുറിയ്ക്കു കൊള്ളുന്ന രചനയില്‍ എല്ലാം അറിഞ്ഞ രാജാവ് പ്രജാക്ഷേമ താല്‍പ്പര്യത്തോടെ അറിഞ്ഞു ചെയ്തു.
വഞ്ചിപ്പാട്ടുകാര്‍ ഉപയോഗിക്കേണ്ട സന്ദര്‍ഭത്തില്‍ കുചേലവൃത്തം വഞ്ചിപ്പാട്ടിനെ ആരും മറക്കാറില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: