1031- ചിങ്ങമാസത്തിലെ ചതയം നക്ഷത്രത്തില്‍ (1856-ആഗസ്റ്റ് 20) തിരുവനന്തപുരത്തിനടുത്ത് ചെമ്പഴന്തി എന്നഗ്രാമത്തില്‍ വയല്‍വാരം വീട്ടില്‍ മാടന് ആശാന്റേയും കുട്ടിയമ്മയുടേയും മകനായി ശ്രീനാരായണ ഗുരുദേവന് ജനിച്ചു.
കാലങ്ങളായി കീഴാചാരമെന്നവിധത്തില് കൊണ്ടുനടന്നിരുന്ന ഒട്ടേറെ അനാചാരങ്ങള്‍ക്കെതിരെ നിശബ്ദമായി പ്രവര്‍ത്തിച്ച് കീഴാള സമൂഹത്തിലുള്ളവരെ ഉയര്‍ത്തിയെടുക്കാന്‍ ബുദ്ധിപരമായ നീക്കങ്ങള്‍ നടത്തുകയും നിരവധി ക്ഷേത്രപ്രതിഷ്ഠ നടത്തുകവരെ ചെയ്താണ് ചരിത്രപുരുഷനായി ശ്രീനാരായണഗുരുമാറിയത്. അങ്ങനെ മലയാളക്കരയില്‍ പരിവര്‍ത്തനത്തിന്റെ വിത്തുവിതയ്ക്കുകയായിരുന്നു.
കണ്ണങ്കരവീട്ടിലെ നാരായണ പിള്ള എഴുത്തിനിരുത്തി. സംസ്കൃതഭാഷയുടെ പ്രാരംഭ പഠനമായ സിദ്ധരൂപം, ബാലപ്രബോധനം എന്നിവ പഠിച്ചു. പിന്നീട് കവികളായ സുഹൃത്തുക്കള്വഴി കാവ്യനാടകങ്ങള്‍, തര്‍ക്കം, വ്യാകരണം, വേദാന്തം എന്നിവഅഭ്യസിച്ചു. പില്ക്കാലത്ത് അത് രചനകളെ സ്വാധീനിച്ചു. ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് ആണ് ആദ്യരചന.
താഴെക്കിടയിലുള്ളവര്‍ക്ക് യാതൊന്നും ചിന്തിയ്ക്കാന്‍ വരെസാധിക്കാതിരുന്നകാലത്താണ് ക്ഷേത്ര പ്രതിഷ്ഠവരെനടത്തിയത്. താന്പ്രതിഷ്ഠിച്ചത് ഈഴവശിവനെയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.അധഃ സ്ഥിതരെ ഉയര്‍ത്തുവാന്‍ എന്തുവേണമെന്നചിന്ത പലചര്‍ച്ചകള്‍ക്കും വഴിവച്ചു. സ്വാമി വിവേകാനന്ദന്റെ അഭ്യര്‍ത്ഥനപ്രകാരമാണ് ഒരുയതിവര്യന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങുവാന്‍ നിശ്ചയിച്ചത്. അതിന്റെ വെളിച്ചത്തിലാണ് നാരായണ ഗുരുവിനെ ആചാര്യനായി തെരഞ്ഞെടുത്തത്. ആയകാലത്തുതന്നെ സംസ്കൃതത്തെ അറിയുകയും അതുവഴിനിരവധി രചനകള്‍ നടത്തുകയും സമ്പന്നമായ കാവ്യങ്ങള്‍ മലയാളത്തിന്റെ മഹിമയ്ക്ക് കരുത്തേകുകയും ചെയ്തു.
ഗ്രാമീണ ജനതയുടെ രക്ഷകനായും ആശ്വാസമായിത്തീരുകയും ചെയ്ത ഈമഹാന്റെ പാതയിലേയ്ക്ക് സാമാന്യക്കാരെ വരെ ആകര്‍ഷിച്ചു. ഒട്ടെല്ലാസ്ഥലങ്ങളിലും തന്റെ അനുയായികളെ വളര്‍ത്തിയെടുക്കുകയും നല്ലസന്ദേശങ്ങള് പകര്‍ന്ന് കൊടുക്കാനും ഗുരുദേവനായി. പില്ക്കാലത്ത് നാടിന്റെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടാനായിരുന്നു ഗുരുദേവന്റെ ലക്ഷ്യം. അതില്‍ വിജയം കാണുകയും ചെയ്തു.
കേരളത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസങ്ങള്‍ക്ക് വലിയമാറ്റം ഉണ്ടായി. വിദ്യകൊണ്ടുനേടിയ ആ വിവേകത്തെ കാലത്തിന്റെ മാറ്റം എന്നുവിശേഷിപ്പിയ്ക്കാം. നേര്‍വഴിയ്ക്ക് കൊണ്ടുപോകുവനും നാലാള്‍ക്കുമുന്നില്‍ നിവര്‍ന്നു നില്‍ക്കാനും സാധാരണക്കാരനുവരെ കഴിഞ്ഞതും ഈ ദിവ്യമായ തേജസ്സുതന്നെയാണ്.
ധര്മ്മത്തിന് അപചയം വരുന്നകാലത്ത് ഇതുപോലുള്ള അവതാരങ്ങള്‍ വളര്‍ന്നുവരും ഇത് ലോകനിയമമാണ്. ഗുരുദേവന് കൊളുത്തിയ ദീപത്തിന്റെ തെളിനാളമാണ് നമുക്കുമുന്നില്‍ പ്രകാശം ചൊരിയുന്നത്. നാടായനാടാകെ സഞ്ചരിച്ച് വിവിധതരക്കാരില് തന്റെ മഹത്തായ സന്ദേശങ്ങള്‍ പകര്ന്നുനല്കുവാനും ഗുരുവിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിന്റെ തെളിച്ചത്താല്‍ ക്ഷേത്ര പ്രതിഷ്ഠകള്‍ നടത്തി വിശ്വാസങ്ങളെ വളര്ത്തിയെടുക്കുവാന്വരെ കഴിഞ്ഞു. അത്പില്‍ക്കാലത്ത് വന്‍ മുന്നേറ്റങ്ങള്‍ക്ക് സാക്ഷ്യം വഹിയ്ക്കുകയായിരുന്നു.
‘മതമേതായാലും മനുഷ്യന് നന്നായാല്‍മതി’ തുടങ്ങിയ ആപ്തവാക്യങ്ങള്‍ നമ്മുടെ ഹൃദയത്തിലേയ്ക്ക് ആഴ്ന്നിറങ്ങി. അത് പില്ക്കാലത്ത് നാടാകെ പരന്നു.
ഉറച്ചപ്രവര്ത്തനങ്ങള്ക്ക് അടിത്തറയിട്ടത് ഗുരുവായിരുന്നു. അന്യമതത്തിലേയ്ക്കുള്ള കുത്തൊഴുക്കിനെ തടഞ്ഞതും ഗുരുവിന്റെ ലക്ഷ്യത്തോടെയുള്ള ആത്മാര്‍ത്ഥ പ്രവര്ത്തത്തിന്റ ഫലമായിരുന്നു. ഗുരുദേവന് മലയാളക്കരയെ നവീകരിച്ചടുക്കുകയായിരുന്നു. മഹാത്മാഗാന്ധി, രവീന്ദ്രനാഥടാഗോര്‍, തുടങ്ങിയവരെ സന്ദര്‍ശിച്ചതും മനസ്സു പങ്കുവയ്ക്കാനയതും മലയാലത്തിന്റെ ഭാഗ്യമാവുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: