ഡോര്‍ട്ട്മുണ്ട്: കഴിഞ്ഞ തവണത്തെ നിരാശാജനകമായ സീസണിനു ശേഷം ജര്‍മന്‍ ലീഗ് മുന്‍ ചാമ്പ്യന്മാര് ബൊറൂസിയ ഡോര്‍ട്ട്മുണ്ട് ഉയര്‍ത്തെഴുന്നേല്‍ക്കുന്നു. ജര്‍മനിയില്‍ മികവോടെ തുടങ്ങിയ അവര്‍ യുവേഫ യുറോപ്പ ലീഗിലേക്കും പ്രവേശനം നേടി.
യോഗ്യതാ റൗണ്ടില്‍ നോര്‍വെയില്‍നിന്നുള്ള ഓഡിനെ ഇരുപാദങ്ങളിലുമായി 11-5ന് തുരത്തി ബൊറൂസിയ. ആദ്യ പാദത്തില്‍ 4-3ന് ജയം നേടിയിരുന്ന അവര്‍, സ്വന്തം മൈതാനത്തെ രണ്ടാം പാദത്തില്‍ 7-2ന് എതിരാളികളെ നിലംപരിശാക്കി. ജര്‍മന്‍ സൂപ്പര്‍ താരം മാര്‍കോ റ്യൂസിന്റെ ഹാട്രിക് രണ്ടാംപാദ ജയത്തിന്റെ കാതല്‍.
പത്തൊമ്പതാം മിനിറ്റില്‍ ഒലെ ജൊര്ഗന് ഹല്വോഴ്സനിലൂടെ ആദ്യം മുന്നിലെത്തിയത് ഓഡ്. അതുവരെ ആലസ്യത്തിലായിരുന്ന ബൊറൂസിയ ഉയര്‍ത്തെഴുന്നേറ്റു. 25ാം മിനിറ്റില്‍ ഹെന്റി മഖിത്രേയന് സമനില നേടിക്കൊടുത്തു. പിന്നീട് ആതിഥേരുടെ പടയോട്ടം. 27, 32, 57 മിനിറ്റുകളില്‍ റ്യൂസിന്റെ സ്കോറിങ്. 40, 90 മിനിറ്റുകളില്‍ എതിര് വല ചലിപ്പിച്ച് ജപ്പാന് താരം ഷിന്‍ജി കഗാവയും, 51ാം മിനിറ്റില്‍ ലക്ഷ്യം കണ്ട ഇല്‍കെ ഗുണ്ടോഗനും ജയം ആധികാരികമാക്കി. ഓഡിന്റെ രണ്ടാം ഗോള്‍ ഒലിവര്‍ ബെര്‍ഗിന്റെ ബൂട്ടില്‍നിന്ന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: