ന്യൂദല്‍ഹി: അധോലോക നായകന് ദാവൂദ് ഇബ്രാഹിം ‘രക്ത വജ്രം’ ബിസിനസിലേക്ക് കടന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തല്‍. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്ത് ഡോവലിന്റെ നിര്‍ദേശത്തെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ കണ്ടെത്തല്‍.
ആഫ്രിക്കയിലെയും ദുബായിലെയും വിലപിടിപ്പുള്ള വജ്രങ്ങള്‍ കടത്തുന്നതാണ് ദാവൂദിന്റെ പുതിയ ബിസിനസ്.അംഗോള, സിയറ ലിയോണ്‍, കോംഗോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് തീവ്രവാദികള്‍ക്കുള്ള ധനസമാഹരണത്തിന് ഇവ ഉപയോഗിക്കുന്നത്. വില്പനയുമായി ബന്ധപ്പെട്ട് ലക്ഷക്കണക്കിന് പേര് കൊല്ലപ്പെട്ടിട്ടുള്ളതിനാല്‍ രക്ത വജ്രമെന്നാണ് ഇവയുടെ പൊതുവായ പേര്.
കൂട്ടാളികള്‍ രക്ത വജ്രം വാങ്ങുന്നതിന്റെയും ദുബായില്‍ വില്‍ക്കുന്നതിന്റെയും രീതികളും സംഘത്തിന്റെ അന്വേഷണത്തില്‍ വ്യക്തമാണ്. ഇതിനായി അല്‍ നൂര്‍ എന്ന പേരില്‍ ദുബായില്‍ ഒരു കമ്പനിയും ദാവൂദിനുണ്ട്. ആഫ്രിക്കയിലെ കള്ളക്കടത്ത് റഹ്മത്ത് എന്നയാള്‍ വഴിയാണെന്നും തെളിഞ്ഞിട്ടുണ്ട്. ഇതിനായി അവിടത്തുകാരായ സ്ത്രീകളെയും ചെറുപ്പക്കാരെയുമാണ് അയാള്‍ ഉപയോഗിക്കുന്നത്. 10 ലക്ഷം ഡോളര്‍ മൂല്യമുള്ള വജ്രം കടത്തുമ്പോള്‍ 10,000 ഡോളര്‍ വരെയാണ് ഇവര്‍ക്ക് കൂലിയായി നല്‍കുന്നത്.
നേരത്തേ, ഭൂമി കച്ചവടം,പണം തട്ടിപ്പ്, ഹവാല,ആയുധക്കടത്ത്, കള്ളനോട്ട് എന്നിവയായിരുന്നു ദാവൂദ് ചെയ്തിരുന്നത്.ഇന്ത്യ കണ്ടെത്തിയ തെളിവുകളില്‍ കെനിയ, സിംബാബ്വേ തുടങ്ങിയ രാജ്യങ്ങളുമായുള്ള അധോലോക ബന്ധങ്ങളും വിശദമാക്കിയിട്ടുണ്ട്.
1993 ലെ മുംബൈ സ്ഫോടനത്തിന്റെ മുഖ്യപ്രതിയുമാണ് ദാവൂദ് ഇബ്രാഹിം. അധോലോക നായകന് ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനില്‍ തന്നെ ഉണ്ടെന്നതിനു കൂടുതല്‍ തെളിവുകള്‍ നേരത്തേ പുറത്തു വന്നിരുന്നു.
ദാവൂദിന്റെ പുതിയ ചിത്രം രഹസ്യാന്വേഷണ ഏജന്‍സി പുറത്തുവിടുകയും ചെയ്തിരുന്നു. കറാച്ചിയിലാണു ദാവൂദും കുടുംബവും താമസിക്കുന്നതെന്നും വിവരം ലഭിച്ചിട്ടുണ്ട്. ദാവൂദിന്റെ മൂന്നു പാസ്പോര്‍ട്ടിന്റെ പകര്‍പ്പുകളും ലഭിച്ചതായി സുരക്ഷാ ഏജന്‍സി നേരത്തേ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: