ന്യൂദല്‍ഹി : ആത്മാഭിമാനമുള്ള നേതാക്കളെ ആം ആദ്മി പാര്‍ട്ടി നേതൃത്വം ഭയപ്പെടുന്നെന്ന് പാര്‍ട്ടി സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് .
പാര്‍ട്ടിയില്‍ ആരും വളരുന്നത് ദല്‍ഹി നേതാക്കള്‍ ഇഷ്ടപ്പെടുന്നില്ലെന്നും യാദവ്. പഞ്ചാബിലെ രണ്ട് എം പി മാരെ ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതിനെതിരെ സംസാരിക്കുകയായിരുന്നു അദ്ദേഹം .
ദല്‍ഹി ഡര്‍ബാറിന്റെ ആജ്ഞകളെ അനുസരിക്കാത്തവര്‍ പുറത്താക്കപ്പെടുകയാണെന്ന് യാദവ് ആരോപിച്ചു . സത്യത്തേയും പാര്‍ട്ടിയുടെ വളന്റിയര്മാരെത്തന്നെയും ഭയക്കുന്ന അവസ്ഥയിലാണ് ദല്‍ഹി നേതൃത്വമെന്നും യോഗേന്ദ്ര യാദവ് തുറന്നടിച്ചു.
പഞ്ചാബിലെ എം പി മാരായ ധരം വീര്‍ ഗാന്ധിയേയും ഹരീന്ദര്‍ സിംഗ് ഖല്സയേയും ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു . ബിജെപി അകാലി ദള്‍ സര്‍ക്കാരിനോട് ആഭിമുഖ്യം പുലര്‍ത്തുന്നു എന്നാരോപിച്ചായിരുന്നു ഇവരെ പുറത്താക്കിയത് .
എന്നാല്‍ യോഗേന്ദ്ര യാദവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നവരാണ് ഇവരെന്ന് റിപ്പോര്‍ട്ടുകളുണ്ട് . നേരത്തെ യോഗേന്ദ്ര യാദവിനെ പുറത്താക്കുന്നതിനെതിരെ ധരംവീര്‍ ഗാന്ധി പ്രതിഷേധിച്ചിരുന്നു .ഇപ്പോഴത്തെ പുറത്താക്കലിന് ഇതും ഒരു കാരണമാണ് .
ദല്‍ഹിയില്‍ അധികാരമേറ്റതിനു ശേഷമുള്ള പാര്‍ട്ടിയിലെ വിമത പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള് നിരന്തര പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത് . സ്ഥാപക നേതാക്കളായ യോഗേന്ദ്ര യാദവിനേയും പ്രശാന്ത് ഭൂഷണേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിട്ടും പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല . ഇതിന്റെ എറ്റവും പുതിയ സൂചനകളാണ് പഞ്ചാബിലെ എം പി മാരുടെ പുറത്താക്കല്‍ .
പ്രതികരിക്കാൻ ഇവിടെ എഴുതുക: