കണിച്ചുകുളങ്ങര (ആലപ്പുഴ): എസ്എന്‍ഡിപിയെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ സ്വയം തകരുമെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. യോഗത്തിന്റെ ചരിത്രം ഇതാണെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി. കേന്ദ്രമന്ത്രി സാധ്വി നിരഞ്ജന് ജ്യോതിയുമായി കൂടിക്കാഴ്ചയ്ക്കുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശ്രീനാരായണഗുരുവിനെ ഈഴവര്‍ ദൈവമായാണ് കാണുന്നത്. അദ്ദേഹം ഈഴവന്റെ ഗുരുതന്നെയാണ്. ശിവഗിരിയില്‍ തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ ക്രിസ്ത്യാനികളല്ല, ഈഴവരാണ്. ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവിനെ വ്യാഖ്യാനിക്കുന്നത് ശരിയല്ല. മുഹമ്മദ്നബിയെയും യേശുക്രിസ്തുവിനെയും ഇത്തരത്തില്‍ ആരും വ്യാഖ്യാനിക്കാറില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈഴവന്റെ ഉന്നതിക്കായാണ് എസ്എന്‍ഡിപി രൂപീകരിച്ചത്. സമുദായത്തിന്റെ ഉന്നമനത്തിനായി എസ്എന്‍ഡിപിയുടെ പ്രവര്‍ത്തനം തുടരും. ആരും ഇതില്‍ വിഷമിച്ചിട്ട് കാര്യമില്ല. ജാതിയില്ലെന്നു പറയുന്ന വി.എസ്. അച്യുതാനന്ദന് കല്യാണം കഴിച്ചത് ജാതി നോക്കിയാണ്. മക്കളെ കല്യാണം കഴിപ്പിച്ചതും സ്വന്തം ജാതിയില്പ്പെട്ടവരെയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രമാണ് വിഎസ്സിന്റേത്. ഇത് കൊണ്ടുനടക്കുന്നവര്‍ പിന്തള്ളപ്പെടുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: