മഹാരാജാക്കന്മാരുടെ വിനോദത്തില്‍ ഉള്‍ക്കൊണ്ട നായാട്ടിനായി അയോദ്ധ്യാധിപതിയായ ദശരഥനും വനാന്തരത്തില്‍ എത്തിച്ചേര്‍ന്നു. ശബ്ദം കേള്ക്കുന്നദിക്കിനെലാക്കാക്കി അമ്പയയ്ക്കുന്നതില് അതിസമര്‍ത്ഥനായിരുന്നു അദ്ദേഹം. താമസിയാതെ ആനവന്ന് വെള്ളംകുടിയ്ക്കുന്ന ശബ്ദംകേട്ടു. ദശരഥന് തൊടുത്തു ഒരമ്പ്. പിന്നീട് കേള്ക്കുശബ്ദം ഒരുകുട്ടിയുടേതാണ.് ദശരഥന് നിന്നനില്‍പ്പില്‍ നിന്നു വിറച്ചുപോയി. പിന്നെ ധൈര്യം വീണ്ടെടുത്ത് ഓടിച്ചെന്നുനോക്കിയപ്പോള്‍ ഒരുമുനികുമാരന് തന്റെ അമ്പേറ്റ്കിടന്നുപിടയ്ക്കുന്നു. ആകുമാരനെ വാരിയെടുത്തുകൊണ്ട് ചോദിച്ചു. ആരാണ് കുമാരാനീ… മുറിഞ്ഞ ശബ്ദത്താല്‍ അവന് പറഞ്ഞുതീര്‍ത്തു. ”എന്റെ വൃദ്ധരായ മാതാപിതാക്കള്‍ക്ക് കണ്ണിനു കാഴ്ചയില്ല. അവര്‍ക്ക് ദാഹജലത്തിനായി വന്നതാണ് ഞാന്‍. അവര്‍ ഒരുമരച്ചുവട്ടില്‍ ഇരിയ്ക്കുന്നുണ്ട്. ഈകുടത്തിലെ വെള്ളം അവര്ക്കെത്തിച്ചാലും മഹാരാജന്.” താമസിയാതെ ആകുമാരന്‍ അന്ത്യശ്വാസവും വലിച്ചു.
ദശരഥന് കുമാരന്റെ മൃതദേഹവും വെള്ളവുമായി വൃദ്ധദമ്പതികളുയെ സമീപമെത്തി. കാല്‍പ്പെരുമാറ്റം കേട്ടപ്പോള്‍ അവര്‍ കുമാരനെ നീട്ടിവിളിച്ചു. ആദ്യം മഹാരാജാവ് ഒന്നുംമിണ്ടിയില്ല. പിന്നീട് കാര്യങ്ങള്‍ വിശദീകരിയ്ക്കേണ്ടിവന്നു. ആകെയുള്ള ആശ്വാസം ഞങ്ങള്‍ക്ക് കുമാരനായിരുന്നു. അവര്ഹൃദയംപൊട്ടിക്കരഞ്ഞു. ഉടനെതന്നെ ദശരഥനെ അവര്ശപിയ്ക്കുകയുംചെയ്തു. നിനക്കും പുത്രദുഃഖത്താല്‍ മരിയ്ക്കാനിടവരട്ടേ. താമസിയാതെ അവര്‍ മരിച്ചുവീണു. ശാപംകേട്ട് ദശരഥന് ചിരിയ്ക്കുകയായിരുന്നു. കുട്ടികളില്ലാത്തതനിയ്ക്ക് മുനിശാപത്താല്‍ കുട്ടികള്‍ ഉണ്ടാവുമല്ലോ! മൂന്നു ഭാര്യമാര്‍ ഉണ്ടെങ്കിലും പുത്രഭാഗ്യമില്ലാതെ വ്യസനത്തിലായിരുന്നു മഹാരാജന്. പിന്നീട് മൂവ്വരുടേയും മൃതശരീരം ആചാരവിധിപ്രകാരം ദഹിപ്പിയ്ക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: