വീരഹനുമാന്റെ ധീരകൃത്യങ്ങളില്‍ ഒന്നാണ് പാതാളലോകത്തെ വിക്രിയകള്‍. രാമനുമായുള്ള യുദ്ധത്തില്‍ സകലതും നഷ്ടപ്പെട്ട രാവണന് പാതാളലോകത്തെ തന്റെ സുഹൃത്തുക്കളായ അഹി രാവണനെയും മഹിരാവണനെയും കണ്ട് രാമലക്ഷ്മണന്മാരെ വധിക്കണമെന്ന് ആവശ്യപ്പെട്ടു. മായാവികളായ അവര്‍ മായാവിദ്യ ഉപയോഗിച്ച് രാമലക്ഷ്മണന്മാരെ തട്ടിക്കൊണ്ടുപോയി പാതാളലോകത്തെ കാളിക്ക് ബലി കൊടുക്കുന്നതിന് തീരുമാനിച്ച് ഒളിപ്പിച്ച് വച്ചു.
വിവരമറിഞ്ഞ ഹനുമാന് പാതാളലോകത്ത് എത്തിച്ചേര്‍ന്നു. പാതാളലോകത്തിന് കാവല്നില്ക്കുന്ന ധീരവാനരനെക്കണ്ടു ഹനുമാന് ഞെട്ടിപ്പോയി. ഹനുമാന്റെ പ്രതിരൂപമായ മറ്റൊരു ഹനുമാന്. അത്ഭുതംകൊണ്ടു തരിച്ചുനില്‍ക്കുന്ന ഹനുമാനോട് കാവല്ക്കാരന് തന്റെ കഥ പറഞ്ഞു.
പണ്ട് ഹനുമാന് എന്ന ധീരവാനരന് സീതാന്വേഷണത്തിനായി കടലിന് മീതെ കൂടി യാത്ര ചെയ്തപ്പോള്‍ ഹനുമാന്റെ വിയര്‍പ്പ് തുള്ളികള്‍ കട്ടപിടിച്ച് കടലില്‍ വീഴുകയും അത് വിഴുങ്ങിയ മത്സ്യത്തിനുള്ളില്‍ ജനിച്ച മകരദ്ധ്വജന്‍ ആണ് ഞാന്‍. എന്റെ പിതാവ് ഇപ്പോള്‍ രാമരാവണ യുദ്ധത്തില്‍ പങ്കെടുക്കുന്നു എന്നാണ് അറിയുന്നത്. ഇതുകേട്ട ഹനുമാന് വാത്സല്യപൂര്‍വം മകനെ കാര്യങ്ങള്‍ മുഴുവന്‍ പറഞ്ഞു മനസ്സിലാക്കി.
മകനില്‍നിന്നും രാമലക്ഷ്മണന്മാരെ ബലി കൊടുക്കുന്ന വിധവും സ്ഥലവും മനസ്സിലാക്കി. ഇന്ന് രാത്രിയില്‍ തന്നെ ബലി നടക്കും എന്നറിഞ്ഞ ഹനുമാന് വളരെ ചെറുതായി ക്ഷേത്രത്തില്‍ കടന്ന് വിഗ്രഹത്തിന് പുറകില്‍ ഒളിച്ചിരുന്നു. രാത്രിയില്‍ ക്ഷേത്രത്തില്‍ കടന്നു അഹീ, മഹി രാവണന്മാര് കാളിയെ പ്രാര്‍ത്ഥിച്ചു. ഇതുകണ്ട ഹനുമാന് കാളിയുടെ ശബ്ദത്തില്‍ അവരോട് സംസാരിച്ചു. വളരെ നാളായി എന്നെ ശ്രദ്ധിക്കാതിരുന്ന നിങ്ങള്‍ എന്തോ കാര്യസാധ്യത്തിനായി രണ്ടുപേരെ ബലി നല്കാന് കൊണ്ടുവന്നിരിക്കുന്നു അല്ലേ. പക്ഷേ ബലി നല്‍കുന്നത് ധീരന്മാരെ വേണം. അങ്ങനെയെങ്കില്‍ ഇന്ന് രാത്രി അവരെ എല്ലാവിധ വേഷത്തോടും ആയുധങ്ങളോടും കൂടി ക്ഷേത്രത്തിനകത്ത് കടത്തി വാതില്‍ അടച്ച് പൊയ്ക്കൊള്‍ക.
രാവിലെ വന്നാല്‍ എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ കൊണ്ടുപോകാം. ഇത്രയും പറഞ്ഞ ഹനുമാന് വിചാരിച്ചു. ദേവീ ക്ഷമിക്കുക. ചതിയില്‍ തട്ടിക്കൊണ്ടുപോന്ന ഇവരെ ചതിയില്ക്കൂടിത്തന്നെ രക്ഷപ്പെടുത്തണം.
പക്ഷെ മായാവികളായ അവര്‍ ഹനുമാനെത്തടഞ്ഞ് നിറുത്തി യുദ്ധം തുടങ്ങി. ശ്രീരാമലക്ഷ്മണന്മാര് എത്ര ശ്രമിച്ചിട്ടും അവരെ വധിക്കാന്‍ കഴിയുന്നില്ല. അവരുടെ ജീവന്റെ രഹസ്യം മനസ്സിലാക്കിയ ഹനുമാന് അന്വേഷിച്ച് ചെന്നത് ശ്രീരാമനെ വരിക്കാന്‍ പ്രാര്‍ത്ഥിച്ച് കഴിയുന്ന നാഗകന്യകയുടെ അടുത്താണ്. അഹിമഹീ രാവണന്മാര്ക്ക് മരണസമയത്ത് അമൃതിന് സമമായ തേന്‍ ശേഖരിച്ച് നല്‍കുന്നത് ചില വണ്ടുകളാണ്. വണ്ടുകളെ അതില്‍നിന്നും ഹനുമാന് മുടക്കി. ആ നിമിഷം അഹീമഹിരാവണനന്മാര് വധിക്കപ്പെട്ടു.
നിമിഷങ്ങള്‍ക്കകം രാമലക്ഷ്മണന്മാരെയും കൊണ്ട് ഹനുമാന് ലങ്കയിലെത്തിച്ചേര്‍ന്നു. ആകാംക്ഷയോടെ കാത്തിരുന്ന സുഗ്രീവനോടും വിഭീഷണനോടും ശ്രീരാമന് ഹനുമാന്റെ ബുദ്ധിയും തന്ത്രവും ഉപയോഗിച്ചുള്ള പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു. എത്രയെല്ലാം പ്രശംസിച്ചിട്ടും ഭക്തഹനുമാന് ശ്രീരാമപാദങ്ങളില്‍ നമസ്കരിക്കുക മാത്രമാണ് ചെയ്തത്. തന്റെ ശക്തിയിലോ കഴിവിലോ അഹങ്കരിക്കാത്ത ഹനുമാന് മറ്റെന്ത് ചെയ്യാനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: