കണിച്ചുകുളങ്ങര: ക്രിസ്ത്യന്‍ നാടാര്‍ വിഭാഗത്തിലുള്ളവര്‍ക്ക് ആനുകൂല്യങ്ങളും അധികാരങ്ങളും വാരിക്കോരി നല്‍കിയാണ് അരുവിക്കരയില്‍ ഉമ്മന്‍ചാണ്ടി കോണ്‍ഗ്രസിനെ ജയിപ്പിച്ചതെന്ന് എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂണിയന്റെ ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പറഞ്ഞു. ഹിന്ദു നാടാര്‍ വിഭാഗത്തിലുള്ളവരെ മുഴുവന്‍ മതം മാറ്റി. എസ്എന്‍ഡിപി ജാതി പറയുമ്പോള്‍ വിമര്‍ശിക്കുന്ന ഇടത് വലത് രാഷ്ട്രീയകക്ഷികള്‍ക്ക് മറ്റ് മതങ്ങളിലുള്ളവരെ പറ്റി പറയുവാന്‍ പേടിയാണ്. ഗുരുവിന്റെ ദര്‍ശനങ്ങളില്‍ ചില ഭാഗങ്ങള്‍ മാത്രം അടര്‍ത്തിയെടുത്ത് ചിലരുടെ താല്‍പ്പര്യങ്ങള്‍ അനുസൃതമാക്കിയാണ് കാര്യങ്ങള്‍ പറയുന്നത്. എസ്എന്‍ഡിപിയുടെ സംഘടനാ ലൈസന്‍സ് പ്രകാരം ഈഴവരുടെ ഉന്നമനത്തിനായാണ് ഭാരവാഹികള്‍ പ്രവര്‍ത്തിക്കേണ്ടത്. അതുകൊണ്ടുതന്നെ ഇനിയും ജാതി പറയും. ജാതീയപരമായി സംഘടിച്ച് സമരം ചെയ്തതിനാലാണ് എന്തെങ്കിലും സര്‍ക്കാരുകള്‍ തന്നിട്ടുള്ളത്. കൈക്കൂലി സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. മതപരിവര്‍ത്തനത്തിന് സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: