ലണ്ടന്‍: കള്ളപ്പണം കണ്ടെത്താനും തിരിച്ചുപിടിക്കാനുമുള്ള മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് വന്‍വിജയം. ഭാരതത്തില്‍നിന്നുള്ള ബാങ്കുനിക്ഷേപകര് നിയമപ്രകാരം സ്വത്തു വെളിപ്പെടുത്തല്‍ നടത്തണമെന്ന് സ്വിസ്-യൂറോപ്യന്‍ ബാങ്കുകള്‍ ആവശ്യപ്പെട്ടു.
കൂടാതെ ഇനി നിക്ഷേപങ്ങള്‍ക്കൊപ്പം ആ പണം സ്വന്തം രാജ്യത്തെ നിയമങ്ങള്‍ക്കനുസൃതമാണെന്ന് രേഖാമൂലം പ്രസ്താവനയും നല്‍കണമെന്ന് ബാങ്കുകള്‍ നിഷ്കര്‍ഷിക്കുന്നു. ഭാരത സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുള്ള കള്ളപ്പണം തിരികെ പിടിക്കല്‍ പദ്ധതിയുടെ വ്യവസ്ഥകള്‍ പ്രകാരം ഈ വെളിപ്പെടുത്തല്‍ നടത്തിയില്ലെങ്കില്‍ ബാങ്കുകള്‍ക്ക് ചീത്തപ്പേരുണ്ടാകുമെന്ന് വിവിധ ബാങ്ക് അധികൃതര്‍ വ്യക്തമാക്കി.
സ്വിറ്റ്സര്‍ലാന്‍ഡ്, ലണ്ടന്‍ എന്നിവിടങ്ങളില്‍ ആസ്ഥാനമുള്ള ബാങ്കുകളാണ് ഭാരതത്തില്‍നിന്നുള്ള ഇടപാടുകാരോട് സ്വത്തുവെളിപ്പെടുത്തി നികുതി നല്കി നിക്ഷേപം നിയമാനുസൃതമാക്കാന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള ഒറ്റത്തവണ വെളിപ്പെടുത്തല്‍ സൗകര്യം വിനിയോഗിക്കണമെന്നാണ് ബാങ്കുകളുടെ ശുപാര്‍ശ.
ഇതിനുപുറമേ പുതിയ നിയമപ്രകാരം നിക്ഷേപകര്‍ അവരവരുടെ നിക്ഷേപം സ്വന്തം രാജ്യത്തുനിലവിലുള്ള നിയമങ്ങള്‍ക്ക് അനുസൃതമാണെന്ന സത്യവാങ്മൂലത്തിനു സമാനമായ ഉറപ്പും നല്‍കണമെന്ന് വ്യവസ്ഥ വെക്കുന്നുണ്ട്. ഇനിമുതല്‍ വിദേശത്തെ ബാങ്കുകളില്‍ നിക്ഷേപം നടത്താന്‍ ഈ വ്യക്തിപരമായ ഉറപ്പുകൂടി രേഖാമൂലം നല്‍കേണ്ടതുണ്ട്.
പുതിയ നിയമപ്രകാരം നിക്ഷേപകര്‍ക്ക് അവരുടെ സ്വത്തുവിവരം വെളിപ്പെടുത്തി നികുതിയൊടുക്കാനും നിയമനടപടികളില്നിന്നൊഴിവാകാനും മൂന്നു മാസത്തെ സമയം അനുവദിച്ചിട്ടുണ്ട്. അടുത്ത മാസം ആ കാലാവധി കഴിയുകയാണ്.അതിനകം സ്വത്തു വിവരം വെളിപ്പെടുത്തിയാല്‍ നിക്ഷേപങ്ങളുടെ കണക്കുനോക്കി കണ്ടുപിടിക്കപ്പെട്ടാല്‍ 30 ശതമാനം നികുതിയും 30 ശതമാനം പിഴയും നല്കി നിയമനടപടികളില്‍നിന്ന് രക്ഷപ്പെടാമെന്നാണ് വ്യവസ്ഥ.
അതുകഴിഞ്ഞുള്ള സ്വത്തു കണ്ടെത്തലിന് 30 ശതമാനം നികുതിയും 90 ശതാമനം പിഴയും 10 വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന നടപടികളും നേരിടേണ്ടിവരും. ഈ വ്യവസ്ഥ നിക്ഷേപത്തട്ടിപ്പു നടത്തുന്നതിനു കൂട്ടു നില്‍ക്കുന്നവര്‍ക്കും ബാധകമാണെന്ന തീരുമാനമാണ് ബാങ്കുകളെക്കൊണ്ട് നിക്ഷേപകരില്‍ സമ്മര്‍ദ്ദം ഉണ്ടാക്കിക്കാന് കാരണമായിരിക്കുന്നത്. ബാങ്കുകള്‍ക്ക് ആറു മാസം മുതല്‍ ഏഴുവര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്നതാണ് കള്ളപ്പണ നിക്ഷേപം കണ്ടുപിടിക്കപ്പെട്ടാല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: