ചണ്ഡിഗഢ്: സംഘടനയുടെ നേതൃത്വം പിടിച്ചെടുക്കാന്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ കലഹം. മുന്‍ മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങും, പിസിസി പ്രസിഡന്റ് പ്രതാപ് ബജ്വയുമാണ് പ്രധാനമായും ഇരുവശത്തു നിന്നു പോരാടുന്നത്. മുന്‍ ഉപ മുഖ്യമന്ത്രി രജീന്ദര്‍ കൗര്‍ ഭട്ടല്‍ ഐക്യാഹ്വാനവുമായി മൂന്നാം പക്ഷത്തിന്റെ നേതൃ സ്ഥാനത്ത്.
സംസ്ഥാന കോണ്‍ഗ്രസില്‍ അഴിച്ചുപണിക്ക് കേന്ദ്ര നേതൃത്വം തയാറെടുക്കുന്നതാണ് ഗ്രൂപ്പ് പോര് രൂക്ഷമാക്കിയത്.
സംസ്ഥാനത്തെ അകാലിദള്‍-ബിജെപി സര്‍ക്കാരിനെതിരേ പ്രാേഭമെന്ന പേരില്‍ മൂന്നു ഗ്രൂപ്പുകളും വ്യത്യസ്ത പരിപാടികളുമായാണ് രംഗം കൊഴുപ്പിക്കുന്നു. വിവിധ ഭാഗങ്ങളില്‍ 30 റാലികള്‍ നടത്തി അമരീന്ദര്‍ സിങ് പക്ഷം. മയക്കുമരുന്നിനെതിരേയും, പഞ്ചസാര മില്ലുടമകള്ക്കെതിരേയും പ്രചാരണത്തിലാണ് ബജ്വ. ഇതിനു ശേഷം നവംബര്‍ 16ന് മുഖ്യമന്ത്രിയുടെ വീട്ടിനു മുന്നില്‍ ധര്‍ണയിരിക്കാന്‍ ബജ്വ വിഭാഗത്തിന്റെ നീക്കം. പഞ്ചാബിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ഷക്കീല്‍ അഹമ്മദ് ഈ വിഭാഗത്തിനൊപ്പം.
പാര്‍ട്ടിയില്‍ ഐക്യത്തിന് ആഹ്വാനം നല്‍കുന്നുവെന്ന വ്യാജേന രജീന്ദര്‍ കൗര്‍ ഭട്ടല്‍ മുന്നണിയിലുള്ളത്. സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമെന്ന പല്ലവിയും മേമ്പൊടിയായി ഇദ്ദേഹം ചേര്‍ക്കുന്നു. എല്ലാവരും എതിര് ഗ്രൂപ്പുകളുടെ കുറ്റങ്ങള്‍ ചേര്‍ത്ത് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്കും, ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും വെവ്വേറെ കത്ത് നല്കി. ഹൈക്കമാന്‍ഡ് ആരുടെ പക്ഷത്തെന്ന് വ്യക്തമായ ശേഷം തന്ത്രങ്ങള്‍ മാറ്റി പരിക്ഷീക്കാമെന്ന നിലപാടില്‍ വിഭാഗങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: