ന്യൂദല്‍ഹി: പ്രതിരോധ വകുപ്പിന്റെ കാന്റീനുകളില്‍ നിന്ന് പ്രതിരോധ വകുപ്പിലെ പെന്‍ഷന്‍കാര്‍ക്കും സാധനങ്ങള്‍ വാങ്ങാം. പത്തുവര്‍ഷമായി പെന്‍ഷന്‍കാര്‍ ഉയര്‍ത്തുന്ന ഈ ആവശ്യം അംഗീകരിച്ചതായി പ്രതിരോധ മന്ത്രി മനോഹര്‍ പരീഖര്‍ അറിയിച്ചു.
പക്ഷേ, പെന്‍ഷന്‍കാര്‍ക്ക് കാന്റീനില്‍നിന്ന് മദ്യം വാങ്ങാന്‍ അനുമതിയില്ല. നിത്യോപയോഗ സാധനങ്ങള്‍ എന്തും സര്‍വീസിലുള്ളവര്‍ക്ക് ലഭിക്കുന്ന അതേ നിരക്കില്‍ വാങ്ങാം. കാന്റീനില്‍നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനുള്ള സ്മാര്‍ട് കാര്‍ഡ് എല്ലാ പെന്‍ഷന്‍കാര്‍ക്കും ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും മന്ത്രി അറിയിച്ചു.
വര്‍ഷങ്ങളായി ഉന്നയിക്കുന്ന ഈ ആവശ്യം സാധ്യമാക്കിയതിന് സര്‍ക്കാരിനോടും വകുപ്പുമന്ത്രിയോടും ഏറെ നന്ദിയുണ്ടെന്ന് ഓര്‍ഡിനന്‍സ് ഫാക്ടറീസ് ആന്‍ഡ് അലൈഡ് എസ്റ്റാബ്ലിഷ്മെന്റ്സ് പെന്‍ഷനേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി ടി. കെ. ദാമോദരന്‍ പറഞ്ഞു.
ഇക്കാര്യം ആവശ്യപ്പെട്ട് പ്രതിരോധ മന്ത്രിയായിരിക്കെ എ. കെ. ആന്റണിയെ പലവട്ടം സമീപിച്ചതാണ്, ഫലമുണ്ടായില്ല, ദാമോദരന്‍ പറഞ്ഞു. ലക്ഷക്കണക്കിന് പേര്‍ക്ക് ഗുണമുണ്ടാകുന്നതാണ് ഈ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: