മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി വൈപ്പിന്‍ ഫെറി ജങ്കാര്‍ സര്‍വ്വീസ് നടത്തിപ്പുകാര്‍ കരാറില്‍ പലതവണ വീഴ്ച വരുത്തിയിട്ടും നടപടിയെടുക്കാതെ ഉദേ്യാഗസ്ഥര്‍ സംരക്ഷിക്കുകയായിരുന്നുവെന്ന് ആരോപണം. കരാര്‍ പ്രകാരം രണ്ട് ബോട്ടുകളും രണ്ട് ജങ്കാറുകളും സര്‍വ്വീസ് നടത്തുകയും എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ പകരം സംവിധാനമെന്ന നിലയില്‍ ഒരു ബോട്ടും ഒരു ജങ്കാറും വേണമെന്നിരിക്കെ ഇതൊന്നും കരാറുകാര്‍ പാലിച്ചില്ല. കരാര്‍ ലംഘനം നടന്നാല്‍ റദ്ദ് ചെയ്യാമെന്നിരിക്കെ ഉദേ്യാഗസ്ഥര്‍ ഇതിനെതിരെ കണ്ണടക്കുകയായിരുന്നു.
കിസ്ത് തുക അടക്കുന്ന കാര്യത്തിലും കരാറുകാര്‍ പല തവണ വീഴ്ച വരുത്തിയെങ്കിലും നോട്ടീസ് നല്കി കൂടുതല്‍ സമയം അനുവദിച്ച് കൊടുക്കുകയായിരുന്നു. ഇതിനിടെ കിന്‍കോ വൈപ്പിന്‍,ഫോര്‍ട്ട്കൊച്ചി കസ്റ്റംസ് ജെട്ടി, ഐലന്റ് കേന്ദ്രീകരിച്ച് സര്‍വ്വീസ് തുടങ്ങാനുള്ള നീക്കവും കരാറുകാര്‍ ഉദേ്യാഗസ്ഥരെ ഉപയോഗിച്ച് അട്ടിമറിച്ചു. 2005ലാണ് കിന്‍കോയുടെ സര്‍വ്വീസ് തുടങ്ങാന്‍ തീരുമാനിച്ചത്. ഓരോ 15 മിനിറ്റ് ഇടവിട്ട് ഫെറി സര്‍വ്വീസ് നടത്തണമെന്ന കരാറും ലംഘിക്കപ്പെട്ടു.
1995ലാണ് നിലവിലെ കരാറുകാരെ നഗരസഭ സര്‍വ്വീസ് ഏല്‍പ്പിച്ചത്. ഇതിനിടെ പലതവണ ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് നല്കുവാനും അധികൃതര്‍ ശ്രദ്ധിച്ചു. പത്ത് വര്‍ഷത്തേക്കായിരുന്നു കരാര്‍. 2005 ല്‍ ഇത് മൂന്ന് വര്‍ഷം കൂടി നീട്ടി നല്കി. 2008ല്‍ കരാര്‍ അവസാനിച്ചെങ്കിലും ഇത് നീട്ടി നല്‍കാനാണ് അധികൃതര്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: