പള്ളുരുത്തി: ഗുരുദേവ ദര്‍ശനങ്ങള്‍ക്ക് സമൂഹത്തില്‍ പ്രസക്തി വര്‍ദ്ധിച്ചപ്പോള്‍ ഈ ദര്‍ശനങ്ങളോട് വിമുഖത കാട്ടിയ പ്രസ്ഥാനങ്ങളുടെ ആശയങ്ങളെ ജനം പുഛിച്ചു തള്ളുകയാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ ഒ.രാജഗോപാല്‍ അഭിപ്രായപ്പെട്ടു.ശ്രീനാരായണ ഗുരുദേവന്റെ 161-ാമതു ജയന്തിയോടനുബന്ധിച്ച് ശ്രീ നാരായണ സാംസ്കാരിക യോജന സംഘം പള്ളുരുത്തിയില്‍ സംഘടിപ്പിച്ച ഗുരുദേവ ജയന്തി ദിന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗുരുദേവന് ഉയര്‍ത്തി പിടിച്ച ആശയം സനാതന ധര്‍മ്മത്തില്‍ അധിഷ്ഠിതമാണ്. സനാതന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഈശ്വരന് ഒരു വ്യക്തിയല്ല സര്‍വ്വവ്യാപിയാണ്. ഗുരുദേവ ആശയങ്ങള്‍ക്ക് ആനുകാലിക പ്രസക്തി ഏറി വരികയാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ മതങ്ങളേയും സമൂഹത്തേയും സ്നേഹിക്കാനും, ബഹുമാനിക്കാനും അദ്ദേഹം പഠിപ്പിച്ചു. എംഎല്‍എ ഡൊമിനിക്ക് പ്രസന്റേഷന് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു.
സമസ്ത കേരള സാഹിത്യ പരിഷത്ത് സെക്രട്ടറി എം.വി ബെന്നി, സി.ജി പ്രതാപന്, സിജി സുരേഷ്, ആര്. ത്യാഗരാജന് എന്നിവര്‍ ആശംസ നേര്‍ന്നു.
സ്വാതന്ത്ര്യസമര സേനാനി മൂലംകുഴി ഭാസ്കരന്, പാലിയേറ്റീവ് കെയര്‍ പ്രവര്ത്തകന് കെ.ആര് മോഹനന് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: