ന്യൂദല്‍ഹി: ബിഎംഎസിനെ ഭാരതത്തിലെ കരുത്തുറ്റ തൊഴിലാളി സംഘടനയായി മാറ്റിയത് ദത്തോപന്ത് ഠേംഗ്ഡ്ജിയുടെ ദീര്ഘവീക്ഷണങ്ങളോട് കൂടിയ പ്രവര്‍ത്തനങ്ങളായിരുന്നുവെന്ന് രാഷ്ട്രീയ സ്വയംസേവക സംഘം സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. വിവിധ തൊഴിലാളി മേഖലകളില്‍ ഇടപെട്ട് കാലാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഠേംഗ്ഡ്ജി പഠിപ്പിച്ചു. ‘ദത്തോപന്ത് ഠേംഗ്ഡ്ജി ജീവന് ദര്ശന്’ എന്ന പുസ്തകം ‘പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഠേംഗ്ഡ്ജിയുടെ പ്രവര്‍ത്തനങ്ങള്‍ ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് വര്ണ്ണിക്കാനാവുന്നതല്ലെന്ന് മോഹന്‍ ഭാഗവത് പറഞ്ഞു. ജീവിതത്തിന്റെ എല്ലാ മേഖലകളിലുമുള്ളവര്‍ക്ക് ലക്ഷ്യബോധം പകരുന്ന പ്രവര്‍ത്തനമായിരുന്നു അദ്ദേഹത്തിന്റേത്. സാധാരണ തൊഴിലാളികളുടെ ചെറിയ പ്രശ്നം പോലും അവഗണിക്കുന്ന ആളായിരുന്നില്ല അദ്ദേഹമെന്നും ഭാഗവത് അനുസ്മരിച്ചു.
ഏറ്റവും വലിയ തൊഴിലാളി പ്രസ്ഥാനമായ ഭാരതീയ മസ്ദൂര്‍ സംഘിന് തുടക്കമിട്ടത് രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രചാരകനായ ദത്തോപാന്ത് ഠേംഗ്ഡിയായിരുന്നു. 1964 മുതല്‍ 76 വരെ രാജ്യസഭാംഗമായിരുന്ന അദ്ദേഹം അടിയന്തിരാവസ്ഥയ്ക്കെതിരെയുള്ള പ്രക്ഷോഭ പരിപാടികള്‍ ആസൂത്രണം ചെയ്തു നടത്തിയവരില്‍ പ്രമുഖനാണ് .ഭാരതീയ അധിവക്ത് പരിഷദ് , ഭാരതീയ കിസാന്‍ സംഘ് , സ്വദേശി ജാഗരണ്‍ മഞ്ച് , സാമാജിക് സമരസത മഞ്ച് തുടങ്ങിയ സംഘടനകളുടെ സ്ഥാപകനുമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: