രാമായണം കിളിപ്പാട്ടില്‍ വസിഷ്ഠനാണ്
കൈകേയിയെ ശാസിക്കുന്നത്.
”വന്നദുഃഖത്താല് കരയുന്നതുകേട്ടു
നിന്നരുളീടും വസിഷ്ഠ മഹാമുനി
കോപേന ഭര്‍ത്സിച്ചു കൈകേയി തന്നോടു
തപേന ചൊല്ലിനാനെന്തിതുതോന്നുവാന്
ദുഷ്ടേ! നിശാചരി! ദുര്‍വൃത്തമാനസേ!
കഷ്ടമോര്‍ത്തോളം കഠോരശീലേ! ഖലേ!
രാമന് വനത്തിനു പോകണമെന്നല്ലോ
താമസശീലേ വരത്തെ വരിച്ചുനീ
ജാനകീദേവിക്കു വല്ക്കലം നല്കുവാന്
മാനസേ തോന്നിയതെന്തൊരു കാരണം?
ഭക്ത്യാ പതിവ്രതയാകിയ ജാനകീ
ഭര്‍ത്താവിനോടുകൂടെ പ്രയാണം ചെയ്കില്‍
സര്‍വ്വാഭരണവിഭൂഷിതഗാത്രിയായ്
ദിവ്യാംബരംപൂണ്ടനുഗമിച്ചീടുക”
എന്നു പറഞ്ഞപ്പോള്‍ കൈകേയി നിശ്ശബ്ദയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: