ശ്രീനഗര്‍:ഭീകരന്മാരുടെ ഭീഷണികളെ അവഗണിച്ച് ഒരു പ്രശ്നങ്ങളുമില്ലാതെ അമര്‍നാഥ് തീര്‍ത്ഥാടനം പൂര്‍ത്തിയാക്കാ നായതായി സിആര്‍പിഎഫ് വ്യക്തമാക്കി. അമര്‍നാഥ് തീര് ത്ഥാടനം തടസപ്പെടുത്താന്‍ നിരവധി പദ്ധതികള്‍ ഭീകരന്മാര് ആ സൂത്രണം ചെയ്തിരുന്നു. എന്നാല്‍ ഭീഷണികളെയെല്ലാം സധൈ ര്യം നേരിട്ടുകൊണ്ട് 2015ലെ അമര്‍നാഥ് തീര്‍ത്ഥാടനം വന്‍ വിജയ മാക്കുവാനായതായി സിആര്‍പിഎഫ് വക്താവ് എ.കെ. ഝാ പറഞ്ഞു.
തീര്‍ത്ഥാടകരുടെ സംരക്ഷണത്തിനായി ഡോക്ടര്‍മാരും ഉദ്യോഗസ്ഥന്മാരും അടങ്ങിയ സിആര്‍പിഎഫിന്റെ നിരവധി സംഘം അവരെ അനുഗമിച്ചിരുന്നു. വെള്ളപ്പൊക്കം മറ്റ് പ്രശ്നങ്ങളില്‍ നിന്നും ഇവര്‍ തീര്‍ത്ഥാടകരെ രക്ഷിക്കുകയും ചെയ്തിരുന്നു. ഏതാണ്ട് 67 സിആര്‍പിഎഫ് ട്രൂപ്പുകളാണ് തീര്‍ത്ഥാടകര്‍ക്കൊപ്പം സുരക്ഷയ്ക്കായി ഉണ്ടായിരുന്നത്.
ഇത്ത വണ വനിതകളുടെ ട്രൂപ്പും സുരക്ഷക്കായി ഉണ്ടായിരുന്നു. മുന്‍കാലഘട്ടങ്ങളിലെ ഭീകരാക്രമണങ്ങളെ വിലയിരുത്തിക്കൊണ്ട് യാതൊരു പ്രശ്നങ്ങളും ഉണ്ടാവാത്തതരത്തില്‍ ശക്തമായ സംവിധാനമാണ് സിആര്‍പിഎഫ് ഒരുക്കിയത്. ഇത്തവണ 3,52,000 തീര്‍ത്ഥാടകരാണ് പുണ്യമായ അമര്‍നാഥില്‍ ദര്‍ശനം നടത്തിയത്. ഒരു ചെറിയ സംഭവം പോലും ഉണ്ടാവാതിരിക്കാന്‍ ദ്രുത കര്‍മ്മസേനയെയും ബോംബ് നിര്‍വീര്യമാക്കുന്ന സംഘവും യാത്രക്കൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: