ന്യൂദല്‍ഹി: കേരളാ കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എല്‍.സി. ഗോയലിനെ മാറ്റി രാജീവ് മെഹൃഷിയെ കേന്ദ്ര അഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കേന്ദ്ര ധനകാര്യമന്ത്രാലയത്തിലെ സാമ്പത്തികകാര്യ വകുപ്പ് സെക്രട്ടറിയായിരുന്നു രാജീവ് മെഹൃഷി. രണ്ടുവര്‍ഷത്തേക്കാണ് നിയമനം.
1978 ലെ രാജസ്ഥാന് കേഡറില്‍നിന്നുള്ള ഐ.എ.എസ് ഉദ്യോഗസ്ഥാനാണ് രാജീവ് മെഹൃഷി. വ്യക്തിപരമായ കാരണങ്ങളാല്‍ സ്വയം വിരമിക്കലിനുള്ള എല്‍. സി. ഗോയലിന്റെ അപേക്ഷക്ക് ഉടന്‍ പ്രബല്യത്തോടെ പ്രധാനമന്ത്രി അംഗീകാരം നല്‍കുകയായിരുന്നു.
നാഗാ സമാധാന കരാറുമായി ബന്ധപ്പെട്ട് ആഭ്യന്തര സെക്രട്ടറിയുടെ ചില നടപടികള്‍ അതൃപ്തിക്ക് കാരണമായതായി സൂചനകളുണ്ട്. നാഗാ സമാധാന കരാറുണ്ടാക്കുന്ന വിവരം ആഭ്യന്തരമന്ത്രാലയത്തിന് അറിയില്ലായിരുന്നെന്ന മാധ്യമ വാര്‍ത്തകള്‍ ഗോയലിന് വിനയായി. നാഗാ കരാറിന്റെ കോപ്പി പോലും ആഭ്യന്തരമന്ത്രാലയത്തിന്റെ പക്കലില്ലായിരുന്നു എന്നതുള്‍പ്പെടെ പുറത്തുവന്ന വാര്‍ത്തകള്‍ സര്‍ക്കാരില്‍ അതൃപ്തിയുണ്ടാക്കി. ജോയിന്റ് സെക്രട്ടറി തല ഉദ്യോഗസ്ഥരുമായി ഗോയലിനുള്ള ബന്ധത്തിലെ പോരായ്മകളും സ്ഥാനചലനത്തിന് കാരണമായി. ഗോയലിന്റെ സ്ഥാനമാറ്റത്തോടെ വിവിധ മന്ത്രാലയ തലപ്പത്തുള്ള ഉദ്യോഗസ്ഥര്‍ക്ക് ശക്തമായ സന്ദേശമാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: