ന്യൂദല്‍ഹി: രാമചരിത മാനസത്തിന്റെ ഡിജിറ്റല്‍ പതിപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്തു. സംഗീതാവിഷ്കാരത്തിനുപിന്നില് പ്രവര്‍ത്തിച്ച കലാകാരന്മാരെ അഭിനന്ദിച്ച പ്രധാനമന്ത്രി സംഗീതത്തിനുവേണ്ടി മാത്രമല്ല സംസ്കാരത്തിനും പാരമ്പര്യത്തിനും വേണ്ടിയുള്ള സമര്‍പ്പണമാണ് കലാകാരന്മാരുടെ അവതരണമെന്ന് ചൂണ്ടിക്കാട്ടി. ആകാശവാണിയാണ് രാമചരിതമാനസത്തിന്റെ സി.ഡികള്‍ തയാറാക്കിയത്.
രാമചരിതമാനസം ‘ഭാരതത്തിന്റെ സത്തയാണ്. മൗറീഷ്യസടക്കം ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ സഞ്ചരിച്ച ഭാരതീയരുടെ പിന്തലമുറ സംസ്കാരവുമായുള്ള തങ്ങളുടെ ബന്ധം നിലനിര്‍ത്തിയത് രാമചരിതമാനസത്തിലൂടെയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
ജനങ്ങളെ ഒരുമിപ്പിക്കുന്നതിലും അവബോധം സൃഷ്ടിക്കുന്നതിലും അറിവ് പകരുന്നതിലും ആകാശവാണി വഹിക്കുന്ന പങ്കിനെ പ്രധാനമന്ത്രി പ്രകീര്‍ത്തിച്ചു. രാജ്യത്തെമ്പാടുമുള്ള വിവിധ കലാകാരന്മാരുടെ ഏതാണ്ട് ഒന്‍പത് ലക്ഷം മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ശബ്ദശേഖരം ആകാശവാണിക്കുണ്ട്. ഈ വിലമതിക്കാനാവാത്ത ശേഖരത്തെ ഭാവിതലമുറകള്‍ക്കായി സൂക്ഷിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു.
കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്ലി, പ്രസാര്‍ഭാരതി ബോര്‍ഡ് ചെയര്മാന് സൂര്യപ്രകാശ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: