ന്യൂദല്‍ഹി:വരുന്ന ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യം അധികാരത്തിലെത്താന്‍ എന്‍ഡിഎ നേതൃയോഗം പദ്ധതി ആസൂത്രണം നടത്തി. സീറ്റ് വിഭജനം അടക്കമുള്ള തെരഞ്ഞെടുപ്പ് വിഷയങ്ങളില്‍ ഒരാഴ്ചയ്ക്കകം പ്രഖ്യാപനം നടത്താനും ഇന്നലെ ചേര്‍ന്ന എന്‍ഡിഎ യോഗം തീരുമാനിച്ചു.ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ വസതിയിലായിരുന്നു യോഗം.
സീറ്റ് വിഭജനം അടക്കമുള്ള കാര്യങ്ങള്‍ ഒരാഴ്ചയ്ക്കകം പ്രഖ്യാപിക്കുമെന്ന് ലോക്ജനശക്തി പാര്‍ട്ടി നേതാവും കേന്ദ്രമന്ത്രിയുമായ രാംവിലാസ് പാസ്വാന് ഒന്നരമണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം മാധ്യമങ്ങളെ അറിയിച്ചു. സീറ്റ് വിഭജനം ഇന്നത്തെ വിഷയമായിരുന്നില്ലെന്നും പാസ്വാന് പറഞ്ഞു.
പാട്നയില്‍ കഴിഞ്ഞ ദിവസം നടത്തിയ സ്വാഭിമാന റാലി പരാജയപ്പെട്ടു.
പ്രധാനമന്ത്രി മോദി പങ്കെടുത്ത റാലിയുടെ പത്തിലൊന്ന് ആളുകള്‍ പോലും നിതീഷ്കുമാറും ലാലുപ്രസാദ് യാദവും സംഘടിപ്പിച്ച റാലിക്കെത്തിയില്ല. നിതീഷിനും ലാലുവിനും മുന്നെ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെ പ്രസംഗിപ്പിച്ചത് അവരെ അപമാനിക്കുന്നതിനും അവഗണിക്കുന്നതിനും തുല്യമാണ്, പാസ്വാന് പറഞ്ഞു.
സപ്തംബര്‍ 6-7 തീയതികളിലായി സീറ്റ് വിഭജന പ്രഖ്യാപനം നടന്നേക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും എച്ച്എഎം സെക്യുലര്‍ നേതാവുമായ ജിതിന് റാം മഞ്ചി പറഞ്ഞു. ഇന്ന് ഭഗല്‍പൂരില്‍ നടക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റാലി വന്‍വിജയമാക്കി മാറ്റുമെന്നും മഞ്ചി പറഞ്ഞു. ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ, ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി, കേന്ദ്രമന്ത്രി അനന്ത്കുമാര്‍ തുടങ്ങിയവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: