ന്യൂദല്‍ഹി: ഭൂമിയേറ്റെടുക്കല്‍ ഓര്‍ഡിനന്‍സ് ലാപ്സായത് സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. പ്രശ്ന പരിഹാരത്തിന് മറ്റു മാര്‍ഗങ്ങള്‍ തുറന്നിടുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിലൂടെ സംസ്ഥാനങ്ങള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ രൂപത്തില്‍ ഇതു നടപ്പാക്കാം- ജെയ്റ്റ്ലി പറഞ്ഞു.
രാഷ്ട്രീയ അനിശ്ചിതത്വത്തിലേക്ക് സ്വയം വീഴുന്നതിനേക്കാള്‍ നല്ലതാണിത്. ഗതാഗതക്കുരുക്കിന് സമമായ അവസ്ഥയില്‍നിന്നുള്ള മോചനം. പാര്‍ലമെന്റ് സ്തംഭനം പതിവാകുമ്പോള്‍ ഇതാണു ശരിയായ മാര്‍ഗമെന്നും ജെയ്റ്റ്ലി.
രാജ്യസഭയുടെ പരിഗണനയിലുള്ള ചരക്ക് സേവന നികുതി ബില്ലിന്റെ കാര്യം കോണ്‍ഗ്രസുമായി സംസാരിച്ചുവെന്ന് ജെയ്റ്റ്ലി വ്യക്തമാക്കി. കോണ്‍ഗ്രസിന് സ്വന്തം നിലപാടുകളില്‍ പോലും വ്യക്തതയില്ല. അവരുടെ നിര്‍ദ്ദേശങ്ങളില്‍ അവര്‍ തന്നെ വെള്ളം ചേര്‍ക്കുന്നു. ബജറ്റ് സമ്മേളനത്തില്‍ കോണ്‍ഗ്രസ് പറഞ്ഞത് അടുത്ത സമ്മേളനത്തില്‍ പരിഗണിക്കാമെന്ന്. ഇപ്പോള്‍ പറയുന്നു ബില്ലിന് എതിരല്ല, എന്നാല്‍ ചില നിര്‍ദ്ദേശങ്ങളുണ്ടെന്ന്. അവ ചര്‍ച്ച ചെയ്യാമെന്ന് പറയുമ്പോള്‍ സമയമായിട്ടില്ലെന്നാണ് അവരുടെ നിലപാടെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: