ബെംഗളൂരു: ഹംപി സര്‍വകലാശാലാ മുന്‍ വിസി കല്‍ബര്‍ഗി കൊല്ലപ്പെട്ട കേസില്‍ ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കമാണ് കാരണമെന്നു സൂചന. 77കാരനായ കല്‍ബര്‍ഗിയെ വെടിവെച്ചു കൊന്നത് വാടകക്കൊലയാളിയാണെന്നും പോലീസ് സംശയിക്കുന്നു. ഞായറാഴ്ച രാവിലെയാണ് ധാര്‍വാഡിലെ താമസ സ്ഥലമായ ഫ്ളാറ്റിലെത്തിയ കൊലയാളി ചരിത്രകാരനും ഇടതുപക്ഷ പ്രവര്‍ത്തകനുമായ കല്‍ബര്‍ഗിയെ വെടിവെച്ചത്.
മോട്ടോര്‍ ബൈക്കില്‍ സഹായിയോടൊപ്പം എത്തിയ കൊലയാളി വീട്ടിലെത്തി കല്ബര്ഗിയുമായി ചില കാര്യങ്ങളില്‍ തര്‍ക്കിച്ചു. തുടര്‍ന്നായിരുന്നു 7.65 എംഎം നാടന്‍ തോക്കുകൊണ്ടു വെടിവെച്ചത്. കല്‍ബര്‍ഗിയുടെ മകള്‍ രൂപദര്‍ശി ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുകയാണ്. ഇവരുടെ ബന്ധുക്കള്‍തമ്മില്‍ സ്വത്തുതര്‍ക്കം നിലനില്‍ക്കുന്നുണ്ട്. ഇതാകാം കൊലപാതകത്തിനു പിന്നിലെന്നാണ് പോലീസ് സംശയിക്കുന്നത്.
ഞങ്ങള്‍ അന്വേഷണം നടത്തുകയാണ്. കൊലയ്ക്കു പിന്നിലെ കാരണം വ്യക്തമല്ല, ഹൂബ്ലി-ധാര്‍വാഡ് പോലീസ് കമ്മീഷണര്‍ രവീന്ദ്ര പ്രസാദ് പറഞ്ഞു.
എഴുത്തുകാരന്‍കൂടിയായ കല്‍ബര്‍ഗിയുടെ ചില പ്രസ്താവനകളും ലേഖനങ്ങളും മുമ്പ് വിവാദമായിരുന്നു. വിഗ്രഹാരാധന സംബന്ധിച്ച അഭിപ്രായത്തില്‍ ചില ഹൈന്ദവ സംഘടനകള്‍ വിയോജിപ്പു പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇപ്പോള്‍ ഈ കൊലപാതകം നടന്നത് ബന്ധുക്കള്‍ തമ്മിലുള്ള സ്വത്തുതര്‍ക്കത്തിന്റെ പേരിലാണെന്ന് ബിജെപി ഹൂബ്ലി-ധാര്‍വാഡ് വക്താവ് ലങ്ഗരാജ് പാട്ടീല്‍ പറഞ്ഞു. പ്രദേശം വളരെ സമാധാനപരമാണെന്നും ഒരു ഘട്ടത്തില്‍ കല്‍ബര്‍ഗി തനിക്ക് രാഷ്ട്രീയ പിന്തുണ നല്‍കിയിട്ടുണ്ടെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷനും ധാര്‍വാഡ് എംപിയുമായ പ്രഹ്ളാദ് ജോഷി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: