ന്യൂദല്‍ഹി: ഭീകര വിരുദ്ധ ഉടമ്പടി എത്രയും വേഗം നടപ്പാക്കണമെന്ന് ഭാരതം. ഐഎസിന്റെ വരവോടെ ഒരു രാജ്യവും ഭീകരതയുടെ ഭീഷണിയില്‍നിന്നു മുക്തമല്ലെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. യുഎന്‍ പൊതുസഭയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട മോഗെന്സ് ലിക്കെറ്റോഫ്റ്റുമായുള്ള ചര്‍ച്ചയിലാണ് സുഷമ ആവശ്യം ഉന്നയിച്ചത്.
1996ല്‍ ഭാരതമാണ് ഭീകര വിരുദ്ധ ഉടമ്പടി യുഎന്‍ പൊതുസഭയില്‍ വച്ചത്. ഭീകരതയെ സഹായിക്കുന്ന രാജ്യങ്ങള്‍ക്കുള്ള സഹായം തടയണമെന്നും, അത്തരം രാജ്യങ്ങള്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്നും ഉള്‍പ്പെടെ നിരവധി നിര്‍ദേശങ്ങള്‍ ഉടമ്പടിയിലുണ്ട്.
യുഎന്‍ രക്ഷാസമിതിയിലെ സ്ഥിരാംഗത്വമുള്പ്പെടെയുള്ള കാര്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നു. സുസ്ഥിര വികസനം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയവയും ചര്‍ച്ചയായി. ജൂണിലാണ് ഡെന്മാര്ക്കില് നിന്നുള്ള മോഗെന്സ് പൊതുസഭയുടെ പ്രസിഡന്റായി ഐകകണ്ഠ്യേന തെരഞ്ഞെടുക്കപ്പെട്ടത്. സപ്തംബര്‍ 15ന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ഇദ്ദേഹം ചുമതലയേല്‍ക്കും. അതിനു മുന്നോടിയായാണ് മോഗെന്സ് ഭാരതത്തിലെത്തിയത്. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി മോഗെന്സ് കൂടിക്കാഴ്ച നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: