മട്ടാഞ്ചേരി: പത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യശേഖരവസ്തുക്കള് പൊതുജനങ്ങള്‍ക്ക് പ്രദര്‍ശിപ്പിക്കണമെന്ന് മുന്‍ കേന്ദ്രമന്ത്രിയും സിഎജി ചെയര്‍മാനുമായ പ്രൊഫ. കെ.വി. തോമസ് എംപി പറഞ്ഞു. ക്ഷേത്രസ്വത്ത് നിലനിര്‍ത്തി ഹൈദരാബാദ് മ്യൂസിയം മാതൃകയില്‍ ഇവ ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കണം, അദ്ദേഹം പറഞ്ഞു. ഫോര്‍ട്ടുകൊച്ചിയില്‍ പൈതൃകമ്യൂസിയം സജ്ജീകരണ ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രൊഫ. കെ.വി. തോമസ് എംപി. ഡൊമിനിക് പ്രസന്റേഷന് എംഎല്‍എ അധ്യക്ഷതവഹിച്ചു. ടൂറിസം മേഖലയില്‍ തുടര്‍ച്ചയില്ലാത്ത വികസനപദ്ധതികളാണ് ഉള്ളത്. ഭൂമിശാസ്ത്രപരവും ചരിത്രത്തെക്കുറിച്ചും അറിയണം. ഇതിലൂടെയുള്ള പദ്ധതികളാണ് ആവശ്യമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മിനി ആന്റണി ഐഎഎസ് പറഞ്ഞു. ആറ് ജില്ലാ മ്യൂസിയങ്ങളാണ് ആദ്യഘട്ടത്തില്‍ അനുവദിച്ചതെന്നും ഇടുക്കി-മലപ്പുറം ജില്ലാ മ്യൂസിയങ്ങള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് പുരാവസ്തു വകുപ്പ് ഡയറക്ടര്‍ ഡോ. ജി. പ്രേംകുമാര്‍ പറഞ്ഞു.
മുന്‍ മേയറും കൗണ്‍സിലറുമായ കെ.ജെ. സോഹന്‍, നഗരസഭാ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ ഡോ. ടി.പി. ശങ്കരന്‍കുട്ടിനായര്‍ മോഡറേറ്ററായി. ഡോ. ചാള്‍സ് ഡയസ്, കപില്‍ ആര്. പൈ, ചേതന്‍ ഡി. ഷാ, ടി. വിദ്യാസാഗര്‍, പ്രതിഭ ആഷര്‍, ബേബി കെ. റോയ്, അന്‍വര്‍ ഹാഷിം എന്നിവന് സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: