കോഴിക്കോട്: കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ സമാധാനം ഉറപ്പാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഉള്‍പ്പടെ എല്ലാവരും സഹകരിക്കണമെന്നും എത്രയും വേഗം സമാധാനനില പുനഃസ്ഥാപിക്കാന്‍ നടപടികളെടുക്കുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ രാഷ്ട്രീയ സംഘര്‍ഷ ങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തല ത്തില്‍ ഉത്തരമേഖല എ ഡി ജി പി എന്‍. ശങ്കര്‍ റെഡ്ഡിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം കോഴിക്കോട്ട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂരിലും കാസര്‍കോടും നടന്നതും നടക്കുന്നതുമായ അക്രമങ്ങള്‍ ബോധപൂര്‍വമാണ്. സമാധാനം പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ക്ക് രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ശ്രമിക്കേണ്ടതുണ്ട്. അക്രമം ആരു നടത്തിയാലും മുഖം നോക്കാതെ നടപടിയെടുക്കും.
ആരും പരിഗണനയോ സൗജന്യമോ പ്രതീക്ഷിക്കേണ്ടതില്ല. സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ സുരക്ഷ ശക്തമാക്കാനാണ് ആഭ്യന്തരവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ സിപിഎം നടത്തുന്ന ഓണാഘോഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ കര്‍ശനമാക്കുമെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: