പാനൂര്‍(കണ്ണൂര്‍): സിപിഎമ്മുകാര്‍ അരുംകൊല ചെയ്ത ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് കതിരൂരിലെ ഇളന്തോട്ടത്തില്‍ മനോജിനെ കൊലപ്പെടുത്തിയ ഉക്കാസ്മൊട്ടയിലെ വൈദ്യുതിത്തൂണില്‍ നായകളെ വെട്ടിക്കൊന്ന് കെട്ടിത്തൂക്കി. ബലിദാന വാര്‍ഷിക ദിനമായ ഇന്നലെ രാവിലെ പരിപാടിയില്‍ പങ്കെടുക്കാന്‍ കതിരൂരിലെത്തിയവരാണ് മൂന്ന് നായ്ക്കളെ പോസ്റ്റില്‍ കെട്ടിത്തൂക്കിയ നിലയില്‍ കണ്ടെത്തിയത്.
മനോജിന്റെ കഴുത്തറുത്ത അതേ സ്ഥലത്താണ് പ്രകോപനമുണ്ടാക്കുന്ന തരത്തില്‍ ക്രൂരത നടത്തി സിപിഎം നരാധമന്മാര് പാര്‍ട്ടിയുടെ മനുഷ്യത്വമില്ലായ്മയും കാടത്തവും തുറന്നു കാട്ടിയത്. ഇന്നലെ മനോജിന്റെ ഒന്നാം ബലിദാനദിനമായിരുന്നു. രാവിലെ തന്നെ മനോജിന്റെ വീട്ടിലേക്കും സ്മൃതിമണ്ഡപമുള്ള ഡയമണ്ട്മുക്കിലേക്കും നിരവധി പേര് എത്തുന്ന സന്ദര്‍ഭത്തിലാണ് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ സിപിഎം ശ്രമിച്ചത്. ഒരു നായയെ മനോജിനെ കൊന്ന രീതിയില്‍ കഴുത്തറുത്ത നിലയിലാണ് കെട്ടിത്തൂക്കിയത്.
സംഭവത്തില്‍ പ്രതിഷേധിച്ച് കതിരൂരില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രകടനം നടത്തി.ശ്യാം മോഹന്‍, ഒഎം.സജിത്ത് തുടങ്ങിയ നേതാക്കള്‍ നേതൃത്വം നല്കി. സംഭവത്തില്‍ കതിരൂര്‍ പോലീസ് കേസെടുത്തു. നായ്ക്കളെ ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം കതിരൂര്‍ വെറ്ററിനറി ഹോസ്പിറ്റലില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. മൃഗങ്ങളെ അനുവാദമില്ലാതെ ക്രൂരമായി കൊല്ലുക(ഐപിസി.429), ബോധപൂര്‍വ്വം കലാപമുണ്ടാക്കാന്‍ ശ്രമിക്കുക(ഐപിസി153)എന്നീ വകുപ്പുകള്‍ പ്രകാരമാണ് കതിരൂര്‍ എസ്ഐ.സുരേന്ദ്രന് കല്ല്യാടന്‍ കേസെടുത്തിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: