രാമേശ്വരം: സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ പതിനാറ് ഭാരത മത്സ്യത്തൊഴിലാളികളെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റ് ചെയ്തു. ഇവരുടെ പക്കല്‍ നിന്നും മൂന്ന് ബോട്ടുകളും മത്സ്യബന്ധന വലയും നാവിക സേന പിടിച്ചെടുത്തിട്ടുണ്ട്.
പുതുക്കോട്ടൈ ജില്ലയിലെ ജഗദപ്പട്ടിനത്തില് ചൊവ്വാഴ്ച രാവിലെയാണ് ഇവരെ അറസ്റ്റ് ചെയ്തതെന്ന് ഫിഷറീസ് വകുപ്പ് അധികൃതര്‍ പറഞ്ഞു.
നാവിക സേനയുടെ ആക്രമണത്തില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുപതോളം മീന്വലകള്ക്കും നാശനഷ്ടമുണ്ടായി. ഭാരത അതിര്‍ത്തിയുടെ കോഡൈക്കരൈ തീരത്താണ് മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിച്ചതെന്ന് മത്സ്യത്തൊഴിലാളി അസോസിയേഷന് പ്രസിഡന്റ് എസ്.എമിരെറ്റ് പറഞ്ഞു.
കഴിഞ്ഞ രാത്രിയില്‍ മീന്‍ പിടിക്കുന്നതിനിടെ സെല്‍വരാജ് എന്നയാള്‍ ബോധം കെട്ട് വീഴുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. മരണകാരണമെന്താണെന്ന് വ്യക്തമല്ലെന്ന് ഫിഷറീസ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ രവിചന്ദ്രന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: