മുംബയ്: ഷീന ബോറ വധക്കേസില്‍ പുതിയ വെളിപ്പെടുത്തല്‍ ഷീന ബോറ മരിച്ചിട്ടില്ലെന്നും അവര്‍ യു.എസില്‍ ജീവനോടെയുണ്ടന്നും ഇന്ദ്രാണി മുഖര്‍ജി ചോദ്യം ചെയ്യലിനിടെ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ട് . തന്നോട് മകള്‍ക്ക് വെറുപ്പാണെന്നും അതിനാലാണ് അവള് മുന്നോട്ട് വരാത്തതെന്നും ഇന്ദ്രാണി വ്യക്തമാക്കി.
ഇതേ തുടര്‍ന്ന് ഷീന മരിച്ചതായി കണക്കാക്കുന്ന സമയത്ത് യു.എസിലേക്ക് യാത്ര ചെയ്തവരുടെ വിശദാംശങ്ങള്‍ പൊലീസ് ശേഖരിച്ചു തുടങ്ങി. മൂന്നു വര്‍ഷമായി ഷീന ബോറ യുഎസിലുണ്ടെന്നാണ് സുഹൃത്തുക്കളോടും കുടുംബാംഗങ്ങളോടും ഇന്ദ്രാണി പറഞ്ഞിരുന്നത്.
ഷീനയുടെ മൊബൈല്‍ ഫോണ്‍ ഇന്ദ്രാണി ഒരു വര്‍ഷത്തോളം ഉപയോഗിച്ചിരുന്നതായും ഷീനയുടെ പേരില്‍ വ്യാജ കത്തുകളെഴുതിയതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല ഷീനയുടെ ഓഫീസിലേക്ക് വ്യാജ രാജിക്കത്തും അയച്ചിരുന്നു. കത്ത് തയാറാക്കാന്‍ ഇന്ദ്രാണി ഉപയോഗിച്ച ലാപ്പ്ടോപ്പ് കണ്ടെത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, ഇന്ദ്രാണി കള്ളം പറയുകയാണെന്നും ഷീന ബോറ കൊല്ലപ്പെട്ടിരിക്കാമെന്നും തന്നെയാണ് പൊലീസ് നിഗമനം. വനപ്രദേശത്തിലേക്ക് മൃതദേഹം കൊണ്ടു പോകാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന സ്യൂട്ട്കേസുകള്‍ ഞായറാഴ്ച പൊലീസ് കണ്ടെത്തിയിരുന്നു. മാത്രമല്ല ഷീനയുടേതെന്നു കരുതപ്പെടുന്ന തലയോട്ടിയും കഴിഞ്ഞയാഴ്ച പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
മുന്‍ സ്റ്റാര്‍ ഇന്ത്യ സി.ഇ.ഒയുടെ ഭാര്യ ഇന്ദ്രാണി മുഖര്‍ജിയും അവരുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്നയും െ്രെഡവറും ചേര്‍ന്ന് ഷീനയെ 2012 ഏപ്രില്‍ 24ന് കൊലപ്പെടുത്തിയെന്നാണ് കേസ്. വാടകയ്ക്കെടുത്ത കാറിനുള്ളില്‍ മൂവരും ചേര്‍ന്ന് ഷീനയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയും തുടര്‍ന്ന് മൃതദേഹം കത്തിച്ച ശേഷം അത് മുംബയില്‍ നിന്നും 84 കിലോമീറ്റര്‍ മാറി റായ്ഗഡ് എന്ന വനപ്രദേശത്ത് ഉപേക്ഷിക്കുകയും ചെയ്തെന്നുമാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: