മുണ്ടക്കയം : മുണ്ടക്കയം പഞ്ചായത്തില്‍ സംഘപരിവാര്‍ സംഘടനകളിലേക്കുള്ള സിപിഎം പ്രവര്‍ത്തകരുടെ കൊഴിഞ്ഞുപോക്കുതടയാന് സിപിഎം വ്യാപകമായി മുണ്ടക്കയത്തിന്റെ വിവിധ പ്രദേശങ്ങളില്‍ അക്രമം അഴിച്ചുവിടുന്നു. മുരിക്കും വയല്‍, പള്ളാക്കപ്പടി, കപ്പിലാംമൂട് പ്രദേശങ്ങളിലാണ് സിപിഎം തുടര്‍ച്ചയായി അക്രമം നടത്തുന്നത്. ഈ പ്രദേശങ്ങളില്‍ സംഘപരിവാര്‍ സംഘടനകള്‍ കരുത്താര്‍ജ്ജിക്കുന്നതാണ് സിപിഎം നേതൃത്വത്തെ അസ്വസ്ഥരാക്കുന്നത്.
വെള്ളിയാഴ്ച വൈകിട്ട് 4.30 ഓടെയാണ് ആര്‍എസ്എസ് പ്രവര്‍ത്തകനായ പ്ലാക്കപ്പടി തകടിയേല്‍ അജിത്ത്(18)ന് മര്‍ദ്ദനമേറ്റത്. അജിത്തിന്റെ പിതാവ് അനില്‍കുമാര്‍(50) നും ഡിവൈഎഫ്ഐ ക്രിമിനല്‍ സംഘത്തിന്റെ മര്‍ദ്ദനമേറ്റു. കമ്പിവടികൊണ്ടുള്ള അടിയേറ്റ് തലയ്ക്കും കൈകാലുകള്‍ക്കും ഗുരുതരമായി പരിക്കേറ്റ ഇരുവരും കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കതിരോലില്ഡ അപ്പു, കല്ലുകുന്നേല്‍ സുജിത്ത്, മനീഷ് എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ സംഘമാണ് അക്രമം നടത്തിയത്.
മുണ്ടക്കയം മുറിക്കല്ലും പുറത്ത് പുളിമൂട്ടില്‍ ദീലിഷിന്റെ വീടിന് നേര്‍ക്കും അക്രമിസംഘം അക്രമം നടത്തി. ദിലീഷിന്റെ അമ്മ സജിനയ്ക്ക് നേരെ അക്രമം അഴിച്ചുവിട്ട സംഘം വീട്ട് ഉപകരണങ്ങള്‍ തല്ലിത്തകര്‍ത്തു പണവും കവര്‍ന്നു. പരിക്കേറ്റ സജിനയെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോണി, റെജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: