വാഷിങ്ടണ്‍ : ഭാരതത്തിലെ സംവരണ പ്രക്ഷോഭങ്ങള്‍ രാജ്യത്തെ തൊഴിലില്ലായ്മ വര്‍ധിച്ചു വരുന്നതുമൂലമെന്ന് പഠനം. സാമ്പത്തിക വളര്‍ച്ചയ്ക്കനുസൃതമായി രാജ്യത്തെ സ്വകാര്യ മേഖലയില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചിട്ടില്ല. അതിനാലാണ് തൊഴില്‍ മേഖലയിലെ സംവരണത്തെ ചൊല്ലിയുള്ള പ്രക്ഷോഭങ്ങള്‍ വര്‍ധിച്ചു വരുന്നത്.ഡ്യൂക് സര്‍വ്വകലാശാലയിലെ പബ്ലിക് പോളിസി പ്രൊഫസര്‍ അനിരുദ്ധ് കൃഷ്ണ നടത്തിയ പഠനത്തിലാണ് ഈ വിവരങ്ങള്‍.
ഹൈടെക് മെഖലയിലാണ് ഭാരതത്തിന്റെ വളര്‍ച്ച കൂടുതലായുള്ളത്. വിദഗ്ധ പരിശീലനം നേടിയിട്ടുള്ളര്ക്കു മാത്രമാണ് ഈ മേഖലയില്‍ തൊഴില്‍ ലഭിക്കുക. ഭാരത്തില്‍ ജോലിയുള്ളവരില്‍ എട്ടു ശതമാനം ആളുകളും അനൗപചാരിക മേഖലകളിലെ ജീവനക്കാരാണ്. അതുകൊണ്ടു തന്നെ ഇത്തരം സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഒരുവിധ സുരക്ഷിതത്വങ്ങളും അധികാരികള്‍ നല്‍കുന്നുമില്ല.
സര്‍ക്കാര്‍ തസ്തികകളിലെ സംവരണം നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭാരതം സ്വാതന്ത്ര്യം നേടിയതു മുതല്‍ വിവാദങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. സ്വകാര്യ മേഖലയില്‍ വേണ്ടത്ര തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടാത്തതാണ് ഇതിനുള്ള പ്രധാന കാരണം.
പൂര്‍ണ്ണമായും സാമ്പത്തിക വളര്‍ച്ച നേടണമെങ്കില്‍ എല്ലാ വിഭാഗങ്ങളിലുമുള്ള ജന വിഭാഗങ്ങള്‍ക്കും തുല്യമായി തൊഴിലവസങ്ങള്‍ സൃഷ്ടിക്കപ്പെടേണ്ടതാണ്. ഗുജറാത്തില്‍ പുതിയതായി ആവിഷ്കരിച്ചിട്ടുള്ള പദ്ധതി അതിന് മികച്ച ഉദാഹരമാണെന്നും കൃഷ്ണയുടെ റിപ്പോര്‍ട്ട് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: