അന്തര്മുഖന്മാരാല് പരിപൂര്‍ണമായ കൃതയുഗത്തിന്റെ ആരാധ്യമൂര്‍ത്തി ബ്രഹ്മവിത്തായ ബ്രാഹ്മണന് തന്നെയാണ്. ബഹിര്മുഖത ആരംഭിച്ച ത്രേതായുഗത്തിലെ ഉപാസ്യമൂര്ത്തി അഗ്നിപ്രതീകമായിത്തീര്ന്നു. മനുഷ്യനില്‍ അവജ്ഞ തുടങ്ങിയ ദ്വാപരയുഗത്തിലെ സേവ്യമൂര്ത്തി അഷ്ടവിധമായ പ്രതിമയായി പരിണമിച്ചിരുന്നു.
ലോഭാനൃതഹിംസാദ്യധര്മ ഭുയിഷ്ഠമായ കലിയുഗത്തിലെ ഇഷ്ടമൂര്ത്തിയാകട്ടെ നാമസങ്കീര്ത്തനമായും കലാശിച്ചു. ഗുരുവായൂരപ്പന്റെ സപരിവാര പൂജയില്‍ ഭൂസുര ഭോജനം, അഗ്നിഹോമം പ്രതിമാര്ച്ചനം എന്നിങ്ങനെ നാളിതുവരെയുള്ള മൂന്നുമൂര്ത്തികളുടെ ആരാധനയും സ്വീകരിക്കപ്പെട്ടിരുന്നു.
ഇന്നിതാ കലികാലത്തെ പ്രകൃതിയായ നാമസങ്കീര്ത്തനത്തെക്കൂടി അംഗീകരിച്ചിരിക്കുന്നു. മേല്ശാന്തിതന്നെ കൂത്തമ്പലത്തില്വന്ന് ഗുരുവായൂരപ്പന്റെ ഈ തുരീയ മൂര്‍ത്തിയെ പൂജിച്ചു തുടങ്ങിയിരിക്കുന്നത് ദൈവസങ്കല്പ്പിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: