പത്തനംതിട്ട: കടമ്മനിട്ട പടയണി ഗ്രാമത്തിന്റെ പൂര്‍ത്തീകരണത്തിന് കേന്ദ്രസര്‍ക്കാരിന്റെ കൈത്താങ്ങ്. മൂന്നാംഘട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിക്കുന്നത്. കേന്ദ്രമന്ത്രി ഡോ.മഹേഷ് ശര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. പടയണി ഗ്രാമത്തിന്റെ ഒന്നും രണ്ടും ഘട്ടങ്ങള്‍ സംസ്ഥാനസര്‍ക്കാരാണ് പൂര്‍ത്തിയാക്കിയത്.
കുളം നവീകരണവും കല്‍മണ്ഡപം,അലങ്കാര ഗോപുരം,പടയണി പരിശീലന കളരി എന്നിവയുടെ നിര്‍മ്മാണവുമാണ് രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയായത്. മൂന്നാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 3.11കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്. വലിയ പരിശീലനക്കളരി,വാദ്യോപകരണങ്ങള്‍ തയ്യാറാക്കുന്ന മണ്ഡപം, റിസര്‍ച്ച് സെന്റര്‍,ഓപ്പണ്‍ എയര്തീയേറ്റര്, പടയണി മ്യൂസിയം, ഗസ്റ്റ് ഹൗസ്എന്നിവയാണ് മൂന്നാംഘട്ടത്തില്‍ പൂര്‍ത്തിയാകാനുള്ളത്.
ആറന്മുള വാസ്തുവിദ്യാ ഗുരുകുലമാണ് പദ്ധതി തയ്യാറാക്കിയത്. കടമ്മനിട്ടയിലെ മൂന്ന് ഏക്കര്‍ ഭൂമിയിലാണ് പടയണി ഗ്രാമം. കേന്ദ്രമന്ത്രിയുടെ പ്രഖ്യാപനം സ്വാഗതാര്‍ഹമാണെന്ന് പടണിഗ്രാമ ഏകോപനസമിതി പ്രസിഡന്റ്് അഡ്വ.കെ.ഹരിദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: