തിരുവനന്തപുരം: അറേബ്യയിലെ മുഴുവന്‍ സുഗന്ധവും പൂശിയാലും മാണിയിലുള്ള അഴിമതിയുടെ ദുര്‍ഗന്ധം മാറില്ലെന്ന് പി.സി. ജോര്‍ജ്ജ്. വെറുതേ അഴിമതിയുടെ നാറ്റം ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങരുത്. അത് ഉമ്മന്‍ചാണ്ടിക്ക് കോണ്‍ഗ്രസില്‍ പ്രശ്നമുണ്ടാകും.
ഇപ്പോള്‍ തന്നെ മാണിയുടെ അഴിമതിയില്‍ എതിര്‍പ്പുള്ളവര്‍ കോണ്‍ഗ്രസിലുണ്ട്. അവര്‍ക്കിടയില്‍ ഉമ്മന്‍ചാണ്ടി ഒറ്റപ്പെടുമെന്നും ജോര്‍ജ് തിരുവനന്തപുരത്ത് പറഞ്ഞു. പാലായില്‍ വന്ന് മാണിയെപ്പോലെ അഴിമതിരഹിതനും അഴിമതിയുടെ ഗന്ധംപോലുമില്ലാത്തവനും ആരുമില്ലെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. മാണിയെ പുകഴ്ത്തുന്നത് ഉമ്മന്‍ചാണ്ടി നിര്‍ത്തിയാല്‍ അദ്ദേഹത്തിനു നല്ലതെന്നും ജോര്‍ജ്ജ് ഓര്‍മിപ്പിച്ചു.
കെ.എം. മാണിയുടെ അനുമതിയില്ലാത്തതുകൊണ്ട് തന്റെ നേതൃത്വത്തിലുള്ള അഴിമതിവിരുദ്ധ ജനാധിപത്യമുന്നണി (എസിഡിഎഫ്) പിരിച്ചുവിടില്ല. എസിഡിഎഫ് പിരിച്ചുവിടണമെന്നാണു ആഗ്രഹിച്ചിരുന്നത്. എന്നാല്‍ കേരള കോണ്‍ഗ്രസ്(എം) അംഗീകരിച്ച സംഘടനായാണിതെന്നു മാണി തന്നെ നിയമസഭയില്‍ പറഞ്ഞിട്ടുണ്ട്.
അതുകൊണ്ട് അദ്ദേഹത്തിന്റെ അനുമതിയില്ലാതെ പിരിച്ചുവിടാന്‍ കഴിയില്ലെന്നും ജോര്‍ജ് തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു.
മാണിയുടെ അനുമതിയില്ലാതെ ഇനി അത് പിരിച്ചുവിട്ടാല്‍ വേറെ നടപടികള്‍ വല്ലതും വരുമോയെന്നു പേടിയുണ്ട്. അതുകൊണ്ട് എസിഡിഎഫിനെ കൂടുതല്‍ ശക്തമാക്കാനാണു തീരുമാനം. തദ്ദേശതെരഞ്ഞെടുപ്പിലൊക്കെ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും തനിക്കാകും. അതിന്റെ ഭരണഘടനയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തനിക്ക് അനുമതി നല്‍കിയിട്ടുണ്ടെന്നും പി.സി. ജോര്‍ജ്ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: