പള്ളുരുത്തി: കണ്ണമാലി ബോട്ടപകടത്തില്‍ നിന്നും അല്‍ഭുതകരമായി രക്ഷപെട്ട കഥയാണ് എന്‍.ഇ അലക്സാണ്ടറിനും കുടുംബത്തിനും പറയാനുള്ളത്. നേര്‍ച്ചസദ്യ തിരുനാളിന് ഭക്ഷണം കഴിച്ചിറങ്ങിയ ശേഷം ബോട്ട് ജെട്ടി ലക്ഷ്യമാക്കി നീങ്ങുകയായിരുന്നു അലക്സും കുടുംബവും. ഇരുകാലുകളും തളര്‍ന്ന തന്നെയെടുത്തു നടക്കുകയായിരുന്നു അപ്പന്. നടന്ന് എത്തിയപ്പോഴേക്കും ബോട്ട് വിട്ടു പോയിരുന്നു. തന്നേയുമായി ബോട്ടിലേക്ക് കയറുവാന്‍ അപ്പന് ഒരു വിഫലശ്രമം നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടു. തങ്ങളേക്കാളും മുന്‍പ് ബോട്ടില്‍ ഇടം പിടിച്ച വല്ലേപ്പന്റെ മകള്‍ ചിന്ന തങ്ങളെ നോക്കി കൈ വീശുന്നുണ്ടായിരുന്നു. കുറച്ച് സമയത്തിന്ശേഷം കേട്ടത് ദുരന്ത വാര്‍ത്തയാണ്. കരമാര്‍ഗ്ഗം അവിടെയെത്തിയപ്പോള്‍ മരിച്ചവരെ കായല്‍ തീരത്ത് നിരത്തി കിടത്തിയിരിക്കുന്നതാണ് കണ്ടത്. സഹോദരി ചിന്നയും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അവിടെയും അല്‍ഭുതം സംഭവിച്ചതായി അലക്സ് ഓര്‍ക്കുന്നു. സഹോദരിയുടെ ശരീരം ചലിക്കുന്നത് ശ്രദ്ധയില്‍ പെട്ട രക്ഷാപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. ആഴ്ചകള്‍ നീണ്ട ആശുപത്രിയിലെ ചികിത്സകള്‍ക്കു ശേഷം ഇവര്‍ ജീവതത്തിലേക്ക് തിരിച്ചെത്തുകയായി രുന്നു. പെരുമ്പടപ്പ് നിരക്കശ്ശേരി ഈശിയുടേയും ഫിലോമിനയുടേയും മകനാണ് അലക്സാണ്ടര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: