കൊല്ലം: ഓണം സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി കൊല്ലം എക്സൈസ് സര്‍ക്കിള്‍ പാര്‍ട്ടി കൊല്ലം, കണ്ണനല്ലൂര്‍, കൊട്ടിയം എന്നിവടങ്ങളിലുള്ള വിദ്യഭ്യാസ സ്ഥാപനങ്ങളുടെ പരിസരങ്ങളില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ പാന്‍മസാല ശേഖരം കണ്ടെടുത്തു. സ്കൂളുകളുടെയും കോളേജുകളുടെയും പരിസരത്ത് പുകയില ഉല്‍പ്പനങ്ങള്‍ വന്‍തോതില്‍ വില്‍ക്കുന്നുവെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ് നടത്തിയത്.
പുകയില ഉല്‍പ്പനങ്ങള്‍ വിറ്റതിന് എട്ട് ബീഹാര്‍ സ്വദേശികളെയും ഒരു മലയാളിയെയും എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. പീറ്റര്‍(54), മുഹമ്മദ് ചന്ദ്(36), മുഹമ്മദ് ഗുല്ജ(35), മുഹമ്മദ് അസ്സര്‍(32), ശ്യാംകുമാര്‍(28), മുഫ്തില്‍ റഹ്മാന്(35), നാഗേഷ്(32), സന്ജീര്(48) എന്നിവരെയും മലയാളി അലാവുദീനെയുമാണ് പിടിച്ചത്. ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തില്‍ പോളയത്തോട്ടുള്ള അലാവുദിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 40 കിലോയുടെ വന്‍ പാന്‍മസാല ശേഖരം കണ്ടെടുത്തത്. വീടിന്റെ ഓട് ഇളക്കിയാണ് പാന്‍മസാല കണ്ടെടുത്തത്. ഇവര്‍ പാന്‍മസാല വിറ്റ പണത്തിന് പള്ളിമുക്ക് പോളയത്തോട് ഭാഗത്ത് വസ്തുവകകള്‍ വാങ്ങികൂട്ടി ആഡംബര ജീവിതം നയിക്കുകയായിരുന്നു. റെയിഡിന് എക്സൈസ് സിഐ ജെ.താജുദീന്‍കുട്ടി, എക്സൈസ് ഇന്‍സ്പെക്ടര്‍ എം.ഹാഷിം, പ്രിവന്റീവ് ഓഫീസര്‍മരായ നിബൊന്സന്, എ.ഫ്രാന്‍സിസ്, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ ഡി.ശ്രീജയന്‍, ആര് മനീഷ്യസ്, അനീഷ്കുമാര്‍, സുനില്‍കുമാര്‍, അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: