വനാന്തരത്തിലെ ഒരുപര്ണശാല. അവിടെ ഒരു മുനിമാത്രമാണ് ഉണ്ടായിരുന്നത്. അവിടുത്തെ അന്തേവാസിയായി ഒരുനായയും കൂടെച്ചേര്‍ന്നു. മറ്റ്മൃഗങ്ങള് അവിടേയ്ക്ക് കടക്കാറില്ല. നായയ്ക്കും അതിനാല്‍ ഭയപ്പെടാനില്ലാതായി. ഒരുനാള്‍ പുറംകാട്ടില്ചെന്ന നായയെ ഒരുപുലി ആക്രമിയ്ക്കാന്വന്നു. ഭയപ്പെട്ട് അവന് മുനിയുടെ സമീപത്ത് ചെന്ന് സങ്കടം പറഞ്ഞു. മുനി അവനെ ഒരു പുലിയാക്കിത്തീര്ത്തു.
വന്ന പുലി ഇതുകണ്ട് ഓടിരക്ഷപ്പെട്ടു. ഒരു സിംഹവുമാക്കി ഒരിയ്ക്കല്‍ നായയെ മുനി രക്ഷിച്ചു. ഇതുപോലെ മറ്റൊരു ഭീകരജീവിയുമാക്കി, നായയെമുനി രക്ഷപ്പെടുത്തി. പിന്നെ ആജീവി മുനിയ്ക്കരികില് ചെല്ലാതെ സ്വതന്ത്രനായി നടന്നു.
സ്വന്തമായി ജീവികളെ പിടിയ്ക്കാന്‍ തുടങ്ങി. ക്രമേണ വനത്തിലെ ശല്യക്കാരനായി തീര്‍ന്നു മുനി ഇതെല്ലാം അറിയുന്നുണ്ടായിരുന്നു. ഇവന് ഇരയെക്കിട്ടാതെ ഒരിയ്ക്കല്‍ കിഴവന് മുനിയെ ശാപ്പിടാന്‍ തീരുമാനിച്ച് വായും പിളര്‍ന്ന് പര്‍ണ്ണശാലയിലെത്തി. മുനി അവനെ വീണ്ടും നായയാക്കിത്തീര്ത്ത് അവിടേനിന്നും ആട്ടിപ്പായിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: