ബാങ്കോക്ക്: ഇന്ത്യന്‍ താരങ്ങളായ ശിവ് ഥാപ്പ, വികാസ് കൃഷണന് എന്നിവര്‍ ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിന്റെ സെമിയിലെത്തി. കോമണ്‍വെല്‍ത്ത് ഗെയിംസ് മെഡല്‍ ജേതാവ് ദേവേന്ദ്രോ സിംഗ് കഴിഞ്ഞ ദിവസം സെമിയിലെത്തിയിരുന്നു.
സെമിയിലെത്തിയ മൂന്നുപേരും ഒക്ടോബറില്‍ ദോഹയില്‍ നടക്കുന്ന ലോകചാമ്പ്യന്‍ഷിപ്പ് യോഗ്യത നേടിയതിനൊപ്പം മെഡലും ഉറപ്പാക്കി.
ക്വാര്‍ട്ടര്‍ ഫൈനലില്‍ 56 കി.ഗ്രാം വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനായ ശിവ് ഥാപ്പ കിര്‍ഗിസ്ഥാന്റെ ഒമുര്ബെക്ക് മലാബെക്കോവിനെ പരാജയപ്പെടുത്തിയാണ് അവസാന നാലിലെത്തിയത്. രണ്ടാം റൗണ്ടില്‍ മലാബെക്കോവിന് പരിക്കേറ്റതിനെ തുടര്‍ന്ന് മത്സരം നിര്‍ത്തിവെക്കുകയും ശിവയെ ജേതാവായി പ്രഖ്യാപിക്കുകയുമായിരുന്നു.
75 കി.ഗ്രാം വിഭാഗത്തില്‍ ലോക ചാമ്പ്യന്‍ഷിപ്പിലെ മുന്‍ വെങ്കല മെഡല്‍ ജേതാവായ വികാസ് കൃഷ്ണന് വിയാറ്റ്നാമിന്റെ ദിന് ഹോങ് റൗങിനെ 3-0ന് പരാജയപ്പെടുത്തിയാണ് സെമിയിലെത്തിയത്.
49 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന ദേവേന്ദ്രോ സിംഗ് ഇന്തോനേഷ്യയുടെ ക്വാന്ഗു ലാംഗുവിനെ 3-0ന് തകര്‍ത്താണ് സെമിയിലെത്തിയത്. ഉസ്ബെക്കിസ്ഥാന്റെ ഹസന്‍ബോയ് ഡസ്മറ്റോവാണ് സെമിയില്‍ ദേവേന്ദ്രോയുടെ എതിരാളി. അതേസമയം കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ്ണമെഡല്‍ ജേതാവും 64 കി.ഗ്രാം വിഭാഗത്തില്‍ മത്സരിക്കുന്ന മനോജ്കുമാര്‍ ഉസ്ബെക്കിസ്ഥാന്റെ ഫസ്ലിദ്ദിന്‍ ഗെയ്ബ്നസറോവിനോട് 3-0ന് പരാജയപ്പെട്ട് ക്വാര്‍ട്ടറില്‍ പുറത്തായി. മറ്റൊരു ഇന്ത്യന്‍ താരവും ഏഷ്യന്‍ ഗെയിംസ് വെള്ളി മെഡല്‍ ജേതാവുമായ മന്‍പ്രീത് സിംഗും (91 കി.ഗ്രാം) പുറത്തായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: