ന്യൂദല്‍ഹി: ദല്‍ഹി ഔറംഗസീബ് റോഡിന് മുന്‍ രാഷ്ട്രപതി എപിജെ അബ്ദുള്‍ കലാമിന്റെ പേരു നല്‍കാനുള്ള തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍. മുഗള്‍ ഭരണ കാലഘട്ടത്തില്‍ നഗരത്തിനും റോഡകള്ക്കും ഉണ്ടായിരുന്ന ചരിത്രത്തെ ഇല്ലാതാക്കാനാണ് സര്‍ക്കാരിന്റെ ഈ നീക്കം. ന്യൂദല്‍ഹി മുനിസിപ്പാലിറ്റിയുടെ കരുതിക്കൂട്ടിയുള്ള ശ്രമമാണിതെന്നും മുസ്ലീം സംഘടനകള്‍ ആരോപിച്ചു.
സംസ്ഥാനത്ത് മുഗള്‍ ചക്രവര്‍ത്തിമാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഒട്ടേറെ റോഡുകളും സ്ഥലങ്ങളുമുണ്ട്. ഇതു സംബന്ധിച്ച് മുനിസിപ്പാലിറ്റി ഒരു ലിസ്റ്റ് തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ ഉള്പ്പെട്ടിരിക്കുന്നവയുടെയെല്ലാം പേരുകള്‍ മനപ്പൂര്‍വ്വം മാറ്റാന്‍ ശ്രമിക്കുകയാണെന്നും ഓള് ഇന്ത്യ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് പ്രസിഡന്റ് ഡോ. എസ്. ക്യൂ. ആര്. ഇലിയാസ് പറഞ്ഞു.
ഔറംഗസീബിന്റെ ഭരണകാലത്തോടുള്ള ആദരസൂചകമായാണ് റോഡിന് അദ്ദേഹത്തിന്റെ പേരു നല്‍കിയത്. ദല്‍ഹി എംപി മഹേഷ് ഗിരിയാണ് പേരുമാറ്റത്തെ കുറിച്ചുള്ള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിച്ചത്. ഒരു റോഡിന്റെ മാത്രം പേരുമാറുന്നതു കൊണ്ടുമാത്രം ഇത് തീരുമെന്ന് തോന്നുന്നില്ല. മുഗള്‍ സാമാജ്യത്വത്തെ ഓര്മ്മപ്പെടുത്തുന്നവയെല്ലാം ഇല്ലാതാക്കാനാണ് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശ്രമിച്ചുവരുന്നത്. ഇലിയാസ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: