ഇസഌമബാദ്: കശ്മീര്‍കാര്യത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര പിന്തുണയില്ലെന്ന് അമേരിക്കയിലെ മുന്‍ പാക് സ്ഥാനപതി ഹുസൈന് ഹഖാനി.
കശ്മീര്‍ വിഷയത്തില്‍ 1957ലാണ് ഏറ്റവും ഒടുവില്‍ യുഎന്‍ സുരക്ഷാ സമിതിയുടെ പ്രമേയം പാസാക്കിയത്. ഈ വിഷയത്തില്‍ ജനഹിത പരിശോധന വേണമെന്ന ആവശ്യത്തിന്മേല് ഇന്ന് ഐക്യരാഷ്ട്ര സഭയില്‍ വോട്ടെടുപ്പ് നടന്നാല്‍ പാക്കിസ്ഥാന് ജയിക്കാനുളള് പിന്തുണ കിട്ടുകയുമില്ല. ഇക്കാര്യങ്ങള്‍ മിക്ക പാക്കിസ്ഥാനികള്‍ക്കും അറിയില്ല.
ഹഡ്സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ വെബ്സൈറ്റില്‍ എഴുതിയ ലേഖനത്തില്‍ ഹഖാനി തുടര്‍ന്നു. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാന് അന്താരാഷ്ട്ര പിന്തുണയില്ലെന്ന് ജനങ്ങളെ അറിയിക്കുന്നതില്‍ നേതാക്കള്‍ പരാജയപ്പെട്ടു. അതിനാലാണ് കശ്മീര്‍ പാക്കിസ്ഥാനിലെ ഒരു വൈകാരിക പ്രശ്നമായിരിക്കുന്നതും.
ഹഖാനി തുടര്‍ന്നു. ഹഡ്സണ്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ തെക്കന്‍, മധ്യ ഏഷ്യന്‍ ഡയറക്ടര്‍ കൂടിയാണ് ഹഖാനി. കശ്മീര്‍ വിഷയത്തില്‍ ജനഹിത പരിശോധനയിലൂടെയും ഭാരതവുമായി ചര്‍ച്ച നടത്തിയും പരിഹാരം ഉണ്ടാക്കണമെന്നാണ് പാക് നിലപാട്. ഇതിന് അന്താരാഷ്ട്ര പിന്തുണ നേടാന്‍ പാക്കിസ്ഥാന് വര്‍ഷങ്ങളായി ശ്രമിച്ചുവരികയാണ്. എന്നാല്‍ പാക് പിന്തുണയോടെയുള്ള ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കാതെ ഭാരതം ചര്‍ച്ചയ്ക്കു പോലും തയ്യാറുമല്ല. ഹഖാനി എഴുതുന്നു.
വാണിജ്യം വിപുലപ്പെടുത്തിയും അതിര്‍ത്തി കടന്നുള്ള സഞ്ചാരം മെച്ചപ്പെടുത്തിയും ബന്ധം സാധാരണ നിലയിലാക്കുകയാണ് ഭാരതത്തിനും പാക്കിസ്ഥാനും നല്ലത്. പാക്കിസ്ഥാനിലെ കടുംപിടിത്തക്കാര്‍ കശ്മീര്‍ ആദ്യമെന്ന മന്ത്രം ഉരുവിട്ടുനടക്കുകയാണ്. ഇത് അയഥാര്‍ത്ഥ്യമാണെന്ന് അവര്‍ക്കും അറിയാം. സര്‍വ്വീസില്‍ ഇരിക്കുന്ന സമയത്ത് പാക് സൈന്യവുമായി നിരന്തര ശീതസമരത്തിലായിരുന്ന ഹഖാനി തുടര്‍ന്നു.
കശ്മീര്‍ പ്രശ്നവുമായി നടന്നാല്‍ പാക്കിസ്ഥാന് എവിടെയും എത്തില്ല. ഇസഌമികവാദികളുടെയും കരസേനയുടേയും പിന്തുണ നേടാനാണ് പാക് നേതാക്കള്‍ കശ്മീര്‍ പ്രശ്നവുമായി നടക്കുന്നത്. അദ്ദേഹം ലേഖനത്തില്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: