അങ്ങനെ പതിവുപോലെ ഇക്കുറിയും വെട്ടിക്കോട്ടു മമ്മതു തന്റെ സാംസാകാരിക സംഘടനയുടെ പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. ചതയാദിനാഘോഷം എന്നുകൂടി തന്റെ ഓണാഘോഷത്തെ അദ്ദേഹം വിശേഷിപ്പിക്കും. അതുകൊണ്ടാണ് ചതയയദിനത്തില്‍ തന്നെ പരിപാടി സംഘടിപ്പിച്ചക്കുന്നത്. തന്റെ സംഘത്തില്‍പെട്ട ഏതെങ്കിലും ശ്രീനാരായണീയര്‍ എസ് എന്‍ ഡി പി സംഘടിപ്പിക്കുന്ന ഘോഷയാത്രയിലും സമ്മേളനത്തിലും പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍ അത് തടയുക എന്ന മതേതര കാഴ്ചപ്പാടുമാത്രമേ ഇത്തരമൊരു ഉദ്യമത്തിന് പിന്നിലുള്ളൂ.
സംശയമുണ്ടെങ്കില്‍ സംഘടനയുടെ മുന്‍ ഭാരവാഹികള്‍ എവിടെയെന്ന് അന്വേഷിച്ചാല്‍ മാത്രം മതിയാകും. ഒരു ശക്തീശ്വരം ഉണ്ടായിരുന്നു. കാല്‍ക്കാശ് കൈകൊണ്ടു തൊടാന്‍ കൊടുത്തില്ലെങ്കിലും ആദേഹത്തെയാണ് ‘സാംസ്കാരിക’ത്തിന്റെ ട്രഷറര്‍ എന്നു വിശേഷിപ്പിച്ചിരുന്നത്. രാഷ്ട്രീയക്കാരനായതു കൊണ്ടാവണം അദ്ദേഹത്തിന്റെ പ്രസംഗം എല്ലാവരെയും രസിപ്പിച്ചിരുന്നു. പക്ഷേ ശക്തീശ്വരത്തെ ഇപ്പോള്‍ കാണുന്നില്ല.
ജോയിന്റ് സെക്രട്ടറി ഒരു റിട്ട. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ആയിരുന്നു. ജോയിന്റ് സെക്രട്ടറിയെന്ന് വെച്ചാല്‍ സെക്കട്ടറിക്കുകീഴില്‍ പ്രവര്‍ത്തിക്കേണ്ട ആളാണെന്നും സര്‍ഗ്ഗസൃഷ്ടിയുടെ കാര്യത്തില്‍ തന്റെ ഏഴയലത്ത് വരില്ലെന്നും ജോയിന്റ് സെക്രട്ടറിയെ മുന്നില്‍ ഇരുത്തി സെക്രട്ടറി മുഖ്യഭാഷണം നടത്തി. അന്നിറങ്ങിപ്പോയ ജോയിന്റ് സെക്രട്ടറി പിന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
ആദ്യപ്രസിഡന്റ് എമിരിശ്ശേരിയെ വെട്ടിക്കോടനും നിലവിലെ പ്രസിഡന്റുംകൂടി പുകച്ചോടിച്ച കാര്യം ഏവര്‍ക്കും അറിവുള്ളതാണല്ലോ? എമിരിശ്ശേരി ശരിയാംവണ്ണം മുണ്ടുടുക്കുന്നില്ല, ബട്ടന്‍സ് ഇടുന്നില്ല, പരിചയമില്ലാത്തവരെ കാണുമ്പോള്‍ പൊട്ടിച്ചിരിക്കുന്നു എന്നൊക്കെ പറഞ്ഞുകൊണ്ടാണ് ആദേഹത്തെ പിരിച്ചുവിട്ടത്. എമിരിശ്ശേരിയുടെ പിരാക്ക് സംഘടനയുടെ തലക്ക് മുകളില്‍ തൂങ്ങിയാടുകയാണ് ഇപ്പോഴും.
തന്റെ വേദികളില്‍ അത്യാവശ്യം ഒന്നുരണ്ടു പ്രൊഫസര്‍ വേണമെന്നും മമ്മതിനു നിര്‍ബന്ധമാണ്. അങ്ങനെയാണ്, യുപിയില്‍ ചെരുപ്പുകട നടത്തിയിരുന്ന ഒരുത്തനെ പ്രൊഫ. എന്‍.പി. പണിക്കര്‍ എന്നും പറഞ്ഞു എഴുന്നള്ളിച്ചത്. പണിക്കര്‍ പണ്ട് കോളേജില്‍ േദാഹ പഠിക്കുകയോ പഠിപ്പിക്കുകയോ ചെയ്തിട്ടുണ്ടത്രേ.
അജാതന് എന്നത് തൂലികാ നാമം. ആനന്ദന് എന്നത് യഥാര്‍ത്ഥ പേര്. ആനന്ദന് നന്നായി കവിതയെഴുതതും, ചൊല്ലും. ചേര്‍ത്തലയിലേ അരക്കവിക്കൂട്ടത്തില്‍ ഭേദപ്പെട്ടവന്‍. വെട്ടിക്കോട്ട് മമ്മതിന്റെ മുതുക് ചൊറിയല്‍ സദസ്സിലും ആനന്ദന്റെ സാന്നിധ്യം കണ്ടിരുന്നു. വെട്ടിക്കോടന്‍ കാളമൂത്രം പോലുള്ള സ്വന്തം കവിത വാവുകാലപശുരാഗത്തില്‍ ചൊല്ലുന്നത് കേള്‍ക്കുമ്പോള്‍ കൈയെത്താത്ത സ്ഥലത്തു തേളുകുത്തുന്ന അനുഭവമാണ് ശ്രോതാക്കള്‍ക്ക്. ഇതിന് അല്പമെങ്കിലും ശമനം കിട്ടുന്നത് ആനന്ദന് കവിത ചൊല്ലിക്കഴിയുമ്പോഴാണ്. എന്നാല്‍ ഒരിക്കല്‍ ആനന്ദന് ഹാജാരാകാത്ത സദസ്സില്‍ അദ്ദേഹത്തെപ്പറ്റി പിതൃശൂന്യപരാമര്‍ശം വെട്ടിക്കോടന്‍ നടത്തിയത് ആനന്ദന് അറിഞ്ഞു. പിന്നെ വെട്ടിക്കോടന്റെ വേദിയിലേക്ക് ആനന്ദന് വന്നിട്ടില്ല.
പിതൃത്വവും പിതൃശൂന്യതയും വെട്ടിക്കോടു മമ്മതിന് പ്രിയപ്പെട്ട രണ്ടു സംജ്ഞകളാണ്. ഒരു ചലച്ചിത്ര ഗാനരചയിതാവിനെ ഗാനമെഴുതാന്‍ പഠിപ്പിച്ചതും ഡിവൈഎഫ്ഐ നേതാവിന് മുതിര്‍ന്ന നേതാവിനെ അഭിസംബോധന ചെയ്യാന്‍ ‘പിതൃശൂന്യന്‍’ പ്രയോഗം പറഞ്ഞുകൊടുത്തതും താനാണെന്ന് വെട്ടിക്കോടന്‍ പലകുറി അവകാശവാദം നടത്തിയിട്ടുണ്ട്. വെട്ടിക്കോടന്റെ അവാര്ഡ്ദാനംപോലുള്ള സാംസ്കാരിക തട്ടിപ്പ് ആരെങ്കിലും ചൂണ്ടിക്കാട്ടിയാല്‍ അവരെ പിതൃശൂന്യന്‍ എന്നു പബ്ലിക്കായി പരസ്യം ചെയ്യും. അങ്ങനെ തന്റെ സാംസ്കാരിക വേദിയുടെ അടിത്തട്ടുനിലവാരം പലകുറി അദ്ദേഹം കാണിക്കുകയും ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: