കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴിയുള്ള വന്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതി അറസ്റ്റില്‍. ലീഗ് മന്ത്രിയുടെ ബന്ധു മൂവാറ്റുപുഴ പെരുമറ്റം സ്വദേശി പി.എം. ഇസ്മയിലാണ് പിടിയിലായത്.
മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ ബന്ധുവെന്നവകാശപ്പെടുന്ന ഇയാളുടെ അറസ്റ്റ് ഒഴിവാക്കാന്‍ ലീഗ് നേതൃത്വം കനത്ത സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സിന്റെ ഇടപെടലിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ കസ്റ്റഡിയിലെടുത്തു. നെടുമ്പാശേരി വിമാനത്താവളം വഴി നാലു വര്‍ഷമായി 5,000 കോടിയിലേറെ രൂപയുടെ സ്വര്‍ണക്കള്ളക്കടത്ത് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ഇസ്മയില്‍. കേസിലെ മറ്റു പ്രധാന പ്രതികള്‍ നേരത്തെ അറസ്റ്റിലായിരുന്നു.
സ്വര്‍ണക്കടത്തിന്റെ ഏകോപനം നിര്‍വഹിച്ചിരുന്നത് ഇസ്മയില്‍. നിരവധി ചെറുപ്പക്കാരെ ഇയാള്‍ ഇതിനായി ഗള്ഫിലേക്കയച്ചതായാണ് വിവരം. നെടുമ്പാശേരിയിലെത്തിക്കുന്ന സ്വര്‍ണം വിമാനത്താവളത്തിനു പുറത്ത് ഏറ്റുവാങ്ങി വിതരണം നടത്തിയിരുന്നത് ഇസ്മയിലിന്റെ നേതൃത്വത്തില്‍. കേരളത്തിലെ പ്രമുഖ ജ്വല്ലറി ഗ്രൂപ്പിനുവേണ്ടിയാണ് പ്രധാനമായും സ്വര്‍ണക്കടത്ത്. മലബാര്‍ മേഖലയിലേക്കാണ് അധികവും ഇത് എത്തിയിരുന്നതെന്നും വിവരം.
ഇസ്മയിലിന്റെ അറസ്റ്റോടെ സ്വര്‍ണക്കടത്തിന് പിന്നിലുള്ള രാഷ്ട്രീയ -പോലീസ് ബന്ധങ്ങളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു. മുസ്ലീം ലീഗിന്റെ പല നേതാക്കളും കള്ളക്കടത്ത് സംഘത്തിന് സഹായമൊരുക്കിക്കൊടുത്തതായും വിവരം. നെടുമ്പാശേരി വഴിയുള്ള ഇടപാടിന് തടസമുണ്ടാകാതിരിക്കാന്‍ ലീഗ് നേതൃത്വത്തിന് അടുത്ത ബന്ധമുള്ള പോലീസ് ഉദ്യോഗസ്ഥനെ ആലുവയില്‍ ഡിവൈഎസ്പി റാങ്കില്‍ നിയോഗിച്ചു. സിഐ ആയിരുന്ന ഇയാളെ സീനിയോറിറ്റി മറികടന്നാണ് ഡിവൈഎസ്പിയാക്കിയത്. വിമാനത്താവള എമിഗ്രേഷന്‍ വിഭാഗത്തിലും വേണ്ടപ്പെട്ട പോലീസുകാരെ നിയോഗിച്ച് കള്ളക്കടത്തിന് സഹായമൊരുക്കി നല്കിയതും ലീഗ് നേതൃത്വമെന്നും വ്യക്തമായി. ഈ ബന്ധങ്ങള്‍ പോലീസ് സ്റ്റേഷനുകളിലും വിമാനത്താവളത്തിലും ഇസ്മയിലിന് വിഐപി പരിഗണന ഒരുക്കി. എസിപി എന്ന പേരിലായിരുന്നു ഇയാള്‍ വേണ്ടപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്നത്.
മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ ബന്ധുവെന്ന് അവകാശപ്പെട്ടിരുന്ന ഇയാള്‍ തന്റെ വരുതിയില്‍ നില്‍ക്കാത്ത പോലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. മാസങ്ങള്‍ക്കുമുന്‍പു തന്നെ ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടും പോലീസും കസ്റ്റംസും നടപടിയെടുക്കാനാകാതെ സമ്മര്‍ദ്ദത്തിലായിരുന്നു. ഡിആര്‍ഐയുടെ ഇടപെടലിനെത്തുടര്‍ന്ന് പ്രത്യേക കസ്റ്റംസ് സംഘമാണ് ഇയാളെ കഴിഞ്ഞ ദിവസം രാത്രി കസ്റ്റഡിയിലെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: