ന്യൂദല്‍ഹി: മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ആര്‍എസ്എസ് സമന്വയ ബൈഠക് ദല്‍ഹിയില്‍ ആരംഭിച്ചു. രാജ്യത്തിന്റെ സാമ്പത്തികാവസ്ഥയും വികസനവും ബൈഠക്കില്‍ ചര്‍ച്ച ചെയ്തെന്ന് അഖില ഭാരതീയ പ്രചാര്‍ പ്രമുഖ് ഡോ. മന്‍മോഹന്‍വൈദ്യ പറഞ്ഞു.
രാജ്യത്തിന്റെ വളര്‍ച്ച വര്‍ദ്ധിപ്പിക്കാനുള്ള മാര്‍ഗങ്ങളും ബൈഠക്കില്‍ ചര്‍ച്ചയായി. എല്ലാ സംഘടനകളുടേയും യോജിച്ചുള്ള പ്രവര്‍ത്തനവുമായി ബൈഠക് പുരോഗമിക്കുന്നതായും മന്‍മോഹന്‍വൈദ്യ.
സബ്കാ സാത് സബ്കാ വികാസ് എന്നതിന്റെ അര്‍ത്ഥം രാജ്യത്തെ 125 കോടി ജനങ്ങളെയും ചേര്ത്തുള്ളതാണെന്നും ഡോ. മന്‍മോഹന്‍വൈദ്യ വ്യക്തമാക്കി.
ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ റാവു ഭാഗവത്, സര്‍കാര്യവാഹ് ഭയ്യാജി ജോഷി എന്നിവര്‍ സമന്വയ ബൈഠക്കില്‍ ഇന്നലെ മാര്‍ഗ നിര്‍ദ്ദേശം നല്കി. ആര്‍എസ്എസ് ദേശീയ ചുമതല നിര്‍വഹിക്കുന്ന 25പേരും പതിനഞ്ച് പരിവാര്‍ സംഘടനകളുടെ ദേശീയ ചുമതലകളുള്ള 68 പേരുമാണ് സമന്വയ ബൈഠക്കില്‍ പങ്കെടുക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ, ബിഎംഎസ്, എബിവിപി, വിശ്വഹിന്ദുപരിഷത്ത് തുടങ്ങിയ സംഘടനകളുടെ ദേശീയ നേതാക്കള്‍ എന്നിവര്‍ ബൈഠക്കില്‍ പങ്കെടുക്കുന്നുണ്ട്.
വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിപോലുള്ള വിഷയങ്ങളൊന്നും ബൈഠക്കില്‍ ചര്‍ച്ച ചെയ്യില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി രാംമാധവ് വ്യക്തമാക്കി. അതു കേന്ദ്ര സര്‍ക്കാരിന്റെ നയവുമായി ബന്ധപ്പെട്ട വിഷയമാണ്- രാംമാധവ് പറഞ്ഞു.
മത സെന്‍സസിലെ വിവരങ്ങള്‍ ചര്‍ച്ച ചെയ്യുമെന്ന് ആര്‍എസ്എസ് നേരത്തെ അറിയിച്ചിട്ടുണ്ട്. ഇതിന്മേല് ബൈഠക്കില്‍ വിവിധ പരിവാര്‍ സംഘടനകള്‍ നിലപാട് വ്യക്തമാക്കും.
കേന്ദ്രമന്ത്രിമാരായ അരുണ്‍ ജെയ്റ്റ്ലി, സുഷമാ സ്വരാജ്, മനോഹര്‍ പരീഖര്‍, നിതിന്‍ ഗഡ്കരി, വെങ്കയ്യ നായിഡു എന്നിവര്‍ ഇന്നലെ ബൈഠക്കില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിയാഴ്ച ബൈഠക്കില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: